റീൽസെടുക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ച ആൽവിൻ ഗൾഫിൽനിന്നെത്തിയത് മെഡിക്കൽ ചെക്കപ്പിന്

Last Updated:

മൊബൈൽ ഉപയോ​ഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ ശരീരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു

News18
News18
കോഴിക്കോട് വെള്ളയിൽ ബീച്ചിന് സമീപത്തെ റോഡിൽ റീൽസിനായി വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മരിച്ച വടകര കടമേരി സ്വദേശി ടി കെ ആൽവിൻ (20) ഗൾഫിൽനിന്നെത്തിയത് രണ്ടാഴ്ച മുൻപ്.രണ്ടുവർഷം മുമ്പ് ആൽവിന് വൃക്ക രോഗത്തിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചെക്കപ്പിനാണ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെയായിരുന്നു വീഡിയോ ചിത്രീകരണത്തിനായി പോയത്.
ആഡംബര കാർ കമ്പനികൾക്ക് വേണ്ടി പ്രമോഷൻ വീഡിയോ ചെയ്യുന്നതായിരുന്നു ആവിന്റെ ജോലി.ഗൾഫിലും പ്രമോഷൻ വീഡിയോയുമായി ബന്ധപ്പെട്ട ജോലിയായിരുന്നു ആൽവിൻ ചെയ്തിരുന്നത്. 999 ഓട്ടോമേറ്റിവ് കമ്പനിക്ക് വേണ്ടി പുതിയ ആഡംബര കാറുകളുടെ റീലെടുക്കാനായിരുന്നു ആൽവിൻ എത്തിയത്.
വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കൂട്ടത്തിൽതന്നെയുള്ള വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച രാവിലെ 7.30ഓടെയായിരുന്നു അപകടം. മൊബൈൽ ഉപയോ​ഗിച്ച് റോഡിൽ നിന്നും വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാർ ആൽവിന്റെ ശരീരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ഉടനെ ഒപ്പം ഉണ്ടായിരുന്ന യുവാക്കൾ ആൽവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.വാഹനങ്ങൾ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രണ്ട് വാഹനങ്ങളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന. അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടം ഉണ്ടാക്കിയതെന്നാണ് പൊലീസിന്റെ നി​ഗമനം. ബുധനാഴ്ച പോസ്റ്റുമോട്ടത്തിനുശേഷം ആൽവിന്റെ സംസ്കാരം നടക്കും
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റീൽസെടുക്കുന്നതിനിടെ വാഹനമിടിച്ചു മരിച്ച ആൽവിൻ ഗൾഫിൽനിന്നെത്തിയത് മെഡിക്കൽ ചെക്കപ്പിന്
Next Article
advertisement
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
കരൂർ ദുരന്തം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഹൈക്കോടതി ഉത്തരവ്
  • മദ്രാസ് ഹൈക്കോടതി കരൂർ ദുരന്തം മനുഷ്യനിർമിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • ടിവികെ പാർട്ടി പരിപാടിയിൽ 41 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി കോടതി പറഞ്ഞു.

  • സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജികൾ തള്ളിയ കോടതി, സംസ്ഥാന പോലീസിന്റെ അന്വേഷണം തുടരാൻ നിർദ്ദേശിച്ചു.

View All
advertisement