ജനനേന്ദ്രിയത്തിന്റെ മുക്കാൽ ഭാഗവും തകർന്ന 80കാരൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി; കാട്ടുപന്നി ആക്രമിച്ചതെന്ന് സംശയം 

Last Updated:

ഏലപ്പാറ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ 80കാരനാണ് ചികിത്സ തേടിയത്

News18
News18
ജനനേന്ദ്രിയത്തിൽ ഗുരുതരമായി പരിക്കേറ്റ വയോധികൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇദ്ദേഹത്തിൻറെ ലിംഗത്തിന്റെ മുക്കാൽ ഭാഗവും രണ്ടു വൃഷണങ്ങളും നഷ്ടപ്പെട്ട നിലയിലാണ്. ഏലപ്പാറ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ 80കാരനാണ് ചികിത്സ തേടിയത്.
പന്നി കുത്തിയതാണെന്നാണ് നാട്ടുകാരുടെ സംശയം. എന്നാൽ പട്ടി കടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വയോധികനൊപ്പം ഉള്ളവർ പറയുന്നത്. പട്ടിയോ പന്നിയോ ആക്രമിച്ചുണ്ടായ മുറിവാണെങ്കിൽ ചിതറി പോകാനാണ് സാധ്യത. എന്നാൽ വയോധികന്റെ ജനനേന്ദ്രിയത്തിൽ അത്തരത്തിലുള്ള മുറിവല്ലെന്നും ഷാർപ്പായ മുറിവാണുള്ളെതെന്നും പരിശോധനയിൽ വ്യക്തമായി. ജനനേന്ദ്രിയം  മുറിച്ചുമാറ്റിതാണോ എന്നും സംശയമുണ്ട്. സംഭവത്തിൽ വാഗമൺ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജനനേന്ദ്രിയത്തിന്റെ മുക്കാൽ ഭാഗവും തകർന്ന 80കാരൻ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടി; കാട്ടുപന്നി ആക്രമിച്ചതെന്ന് സംശയം 
Next Article
advertisement
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
'പോറ്റിയെ കേറ്റിയെ' വർഗ്ഗീയ ധ്രുവീകരണമെന്ന് സിപിഎം; ചട്ടലംഘനത്തിന് പരാതി
  • പോറ്റിയെ കേറ്റിയെ പാട്ട് വർഗ്ഗീയ ധ്രുവീകരണത്തിനായി സൃഷ്ടിച്ചതെന്ന് സിപിഎം ആരോപിച്ചു.

  • അയ്യപ്പനെ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ ആലോചിക്കുന്നു.

  • മതസ്ഥാപനങ്ങളെയും ദൈവങ്ങളെയും തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചതായി CPM ആരോപിച്ചു.

View All
advertisement