തിരുവനന്തപുരത്ത് 14കാരൻ ഫ്ലാറ്റിന്റെ പതിനാറാം നിലയിൽ നിന്നു വീണുമരിച്ച നിലയിൽ

Last Updated:

കുട്ടിയുടെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു

ചേങ്കോട്ടുകോണത്തെ ഫ്ലാറ്റിൽ നിന്നാണ് കുട്ടി വീണത്
ചേങ്കോട്ടുകോണത്തെ ഫ്ലാറ്റിൽ നിന്നാണ് കുട്ടി വീണത്
തിരുവനന്തപുരത്ത് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച നിലയിൽ. ശ്രീകാര്യം സ്വദേശിയും കഴക്കൂട്ടം സ്വകാര്യ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുമായ പ്രണവ് (14) ആണ് മരിച്ചത്. ചേങ്കോട്ടുകോണത്ത് ഫ്ലാറ്റിന്റെ നിന്നും താഴേക്ക് വീണ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ മുത്തച്ഛന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ ആൾതാമസം ഇല്ലായിരുന്നു.
ഇതും വായിക്കുക: പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക ബുദ്ധിമുട്ടുകളുമായി ആശുപത്രിയിലെത്തിയ പതിനാറുകാരി മരിച്ചു
പതിനാറാമത്തെ നിലയിലുള്ള ഫ്ലാറ്റിൽ നിന്നാണ് വീണത്. സ്കൂൾ വിട്ട് വീട്ടിൽ പോകാതെ ഫ്ലാറ്റിലെത്തിയ കുട്ടി താക്കോൽ വാങ്ങി മുന്നിലത്തെ വാതിൽ പൂട്ടിയ ശേഷം താഴേക്ക് ചാടുകയായിരുന്നു. കുട്ടി ഫ്ലാറ്റിൽ എത്തുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കാരണം വ്യക്തമല്ല. ഫ്ലാറ്റിന്റെ ഉടമസ്ഥനായ മുത്തച്ഛൻ വിദേശത്താണ്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇതും വായിക്കുക: പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ മരിച്ചനിലയിൽ
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവനന്തപുരത്ത് 14കാരൻ ഫ്ലാറ്റിന്റെ പതിനാറാം നിലയിൽ നിന്നു വീണുമരിച്ച നിലയിൽ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement