ഒന്നരമണിക്കൂർ നീണ്ട പരിശ്രമം; വർക്കലയിൽ‌ പാരൈഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Last Updated:

ഒന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

തിരുവനന്തപുരം: വർക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം. പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങി. ഇൻസ്ട്രക്ടറും യുവതിയുമാണ് കുടുങ്ങിയത്. ഒന്നരമണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി. ഫയർഫോഴ്സ് വിരിച്ച വലയിൽ ഇരുവരും വീഴുകയായിരുന്നു.
വൈകിട്ട് നാലോടെയാണ് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവാവും യുവതിയും ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. ഉത്തരേന്ത്യൻ സ്വദേശികളായ സഞ്ചാരികളാണ് ഇവരെന്നാണ് വിവരം. പറക്കലിനിടെ ഇവർ ഹൈമാസ്റ്റ് ലൈറ്റിന്‍റെ വിളക്കുകാലിൽ കുരുങ്ങുകയായിരുന്നു. ഒന്നര മണിക്കൂറോളം ഇരുവരും പടുകൂറ്റൻ വിളക്കുകാലിൽ അള്ളിപ്പിടിച്ചിരുന്നു.
100 അടി ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിൽ ആണ് ഇവർ കുടുങ്ങിയത്. അഗ്നിശമന സേന വിരിച്ച വലയിൽ വീണ ഇവരെ വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഒന്നരമണിക്കൂർ നീണ്ട പരിശ്രമം; വർക്കലയിൽ‌ പാരൈഗ്ലൈഡിംഗിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
Next Article
advertisement
'കളിക്കളത്തിലും ഓപ്പറേഷൻ‌ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം'; ഏഷ്യാ കപ്പ് ജയത്തിന് പിന്നാലെ വൈറലായി പ്രധാനമന്ത്രിയുടെ വാക്കുകൾ
'കളിക്കളത്തിലും ഓപ്പറേഷൻ‌ സിന്ദൂർ; രണ്ടിലും ഇന്ത്യൻ വിജയം'; വൈറലായി പ്രധാനമന്ത്രിയുടെ വാക്കുകൾ
  • ഇന്ത്യ ഏഷ്യാ കപ്പ് 2025 ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി.

  • പ്രധാനമന്ത്രി മോദി വിജയത്തെ 'ഓപ്പറേഷൻ സിന്ദൂർ' എന്ന് വിശേഷിപ്പിച്ച് അഭിനന്ദനം അറിയിച്ചു.

  • തിലക് വർമ്മയുടെ 69 റൺസും റിങ്കു സിംഗിന്റെ ബൗണ്ടറിയും ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.

View All
advertisement