advertisement

'പ്രചരണത്തിന് ഹെലികോപ്റ്റർ, എങ്ങനെയും MLA ആക്കും' - എന്നീ വാഗ്ദാനങ്ങൾ; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രിയങ്കയ്ക്ക് കടം ലക്ഷങ്ങൾ

Last Updated:

ഷിജു വർഗീസിന്റെ ഇടപാടുകളെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന് പ്രിയങ്ക ചോദ്യം ചെയ്യലിൽ മൊഴി നൽകി.

പ്രിയങ്ക
പ്രിയങ്ക
ചാത്തന്നൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരിക്കാൻ പ്രേരിപ്പിച്ചതും സ്ഥാനാർത്ഥിയാക്കിയതും വിവാദ ദല്ലാൾ നന്ദകുമാറാണെന്ന് നടി പ്രിയങ്കയുടെ മൊഴി. തെരഞ്ഞെടുപ്പിൽ അരൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായിട്ട് ആയിരുന്നു പ്രിയങ്ക മത്സരിച്ചത്. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് കുണ്ടറയിൽ ഇ എം സി സി പ്രസിഡന്റ് ഷിജു എം വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയെന്ന കേസിൽ പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
വാഗ്ദാനങ്ങൾ നൽകി തന്നെ മത്സരിപ്പിക്കാൻ പ്രേരിപ്പിച്ചതും പണം മുടക്കിയതും വിവാദ ദല്ലാൾ നന്ദകുമാർ ആണെന്ന് പ്രിയങ്ക മൊഴി നൽകി. പ്രചാരണത്തിനായി ഹെലികോപ്റ്റർ, തെരഞ്ഞെടുപ്പ് ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എം എൽ എ ആക്കും എന്നിവ ആയിരുന്നു പ്രിയങ്കയ്ക്ക് നൽകിയിരുന്ന വാഗ്ദാനങ്ങൾ. എന്നാൽ, ഒന്നരലക്ഷം രൂപയാണ് പ്രിയങ്കയുടെ മാനേജരും പാർട്ടി പ്രവർത്തകനുമായ ജയകുമാറിന്റെ അക്കൗണ്ടിലേക്ക് നന്ദകുമാർ ഇട്ടത്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നാലു ലക്ഷത്തിലേറെ തുക ചെലവായെന്നും ഈ തുക കടം വാങ്ങിയതാണെന്നും ഇത് തിരിച്ചു നൽകേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയെന്നും പ്രിയങ്ക പറഞ്ഞെന്നാണ് റിപ്പോർട്ടുകൾ.
advertisement
അതേസമയം, ഇ എം സി സി പ്രസിഡന്റ് ഷിജു എം വർഗീസിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളതെന്ന് പ്രിയങ്ക പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയ്ക്ക് എതിരെ ഡി എസ് ജെ പി സ്ഥാനാർത്ഥിയായി ഷിജു എം വർഗീസ് മത്സരിച്ചിരുന്നു. പാർട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളുടെയും സ്ഥാനാർത്ഥികളുടെയും മൊഴി എടുക്കുന്നുണ്ട്.
advertisement
വിവാദമായ ആഴക്കടൽ മത്സ്യബന്ധന കരാറിൽ നന്ദകുമാറിന്റെ പങ്കിനെക്കുറിച്ച് മുഖ്യമന്ത്രി ഉൾപ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നന്ദകുമാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ എത്തിയിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഷിജു വർഗീസ് ഉൾപ്പെടെയുള്ളവർ റിമാൻഡിലാണ്.
അതേസമയം, ഷിജു വർഗീസിന്റെ ഇടപാടുകളെക്കുറിച്ചൊന്നും തനിക്ക് അറിയില്ലെന്ന് പ്രിയങ്ക ചോദ്യം ചെയ്യലിൽ മൊഴി നൽകി. തന്നെ നിർബന്ധിപ്പിച്ച് തെരഞ്ഞെടുപ്പിൽ നിർത്തിയത് നന്ദകുമാറെന്ന് വ്യക്തിയാണെന്നാണ് പ്രിയങ്ക നൽകിയിരിക്കുന്ന വിശദീകരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രചരണത്തിന് ഹെലികോപ്റ്റർ, എങ്ങനെയും MLA ആക്കും' - എന്നീ വാഗ്ദാനങ്ങൾ; തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ പ്രിയങ്കയ്ക്ക് കടം ലക്ഷങ്ങൾ
Next Article
advertisement
ഡൽഹി നിയമസഭയില്‍ സുരക്ഷാ വീഴ്ച; കാർ ഓടിച്ചു കയറ്റി; ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
ഡൽഹി നിയമസഭയില്‍ സുരക്ഷാ വീഴ്ച; കാർ ഓടിച്ചു കയറ്റി; ഡ്രൈവർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
  • ഡൽഹി നിയമസഭയുടെ സുരക്ഷാ വേലികൾ തകർത്ത് കാറ് കയറ്റിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ

  • യുപി രജിസ്ട്രേഷനുള്ള ടാറ്റ സിയറ കാറാണ് ഗേറ്റ് നമ്പർ 2 വഴി നിയമസഭയിലേക്ക് അതിക്രമിച്ചു കയറിയത്

  • സംഭവത്തെത്തുടർന്ന് ഡൽഹി നിയമസഭയ്ക്ക് പുറത്ത് വൻ പോലീസ് സന്നാഹം വിന്യസിച്ചിരിക്കുകയാണ്

View All
advertisement