advertisement

AI ക്യാമറ ഇടപാട്; കെൽട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തും; മന്ത്രി പി.രാജീവ്

Last Updated:

കെൽട്രോണിനെതിരായ ആരോപണങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും

എ ഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടത്തുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. കെൽട്രോണിനെതിരായ ആരോപണങ്ങൾ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അന്വേഷിക്കും. ഉപകരാർ വിശദാംശങ്ങൾ ധനവകുപ്പ് പരിശോധിച്ചിരുന്നു. അതിന് ശേഷമാണ് അനുമതി നൽകിയത്.പരാതിയില്‍ കെൽട്രോണിന്റെ പേര് ഇല്ല. വിജിലൻസ് അന്വേഷണം നടക്കുന്നത് കൊണ്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിൽ അനൗചിത്വം ഇല്ലെന്നും പി രാജീവ് പറഞ്ഞു.
വിജിലൻസ് അന്വേഷണം കെൽട്രോണിനെതിരെയല്ല. ഉദ്യോഗസ്ഥനെതിരെയാണ്. ഉദ്യോഗസ്ഥനെതിരായ പരാതിയിലൊന്ന് എഐ ക്യാമറയുമായി ബന്ധപ്പെട്ടുള്ളതാണ്.  കെൽട്രോൺ ഉപകരാർ നൽകിയത് നിയമപരമാണ്. ഉപകരാർ കൊടുത്ത വിവരം കെൽട്രോൺ സർക്കാരിനെ അറിയിച്ചിരുന്നു. ടെണ്ടറുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നിയമപരമായാണ് ചെയ്തത്.
ഉപകരാർ കൊടുക്കുന്നത് മന്ത്രിസഭയെ അറിയിക്കേണ്ടതില്ലെന്നും മന്ത്രി വിശദീകരിച്ചു. ഉമ്മൻചാണ്ടി 100 ക്യാമറ സ്ഥാപിച്ചതിന് 40 കോടി ചെലവാക്കിയെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി രാജീവ് ആരോപിച്ചു. സർക്കാരിന് മറച്ചുവെക്കാൻ ഒന്നുമില്ലെന്നും പദ്ധതിയുടെ ടെണ്ടർ രേഖകൾ പൊതുമധ്യത്തിലുണ്ടെന്നുമാണ് മന്ത്രിയുടെ വിശദീകരണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
AI ക്യാമറ ഇടപാട്; കെൽട്രോണിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തും; മന്ത്രി പി.രാജീവ്
Next Article
advertisement
ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി
ബിസിനസുകാരന്റെ മകന്റെ ലംബോർഗിനി കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി; ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ പൊങ്ങി
  • കാൺപൂരിലെ വിഐപി റോഡിൽ കെ കെ മിശ്രയുടെ മകൻ ഓടിച്ച ലംബോർഗിനി അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു

  • ബൈക്ക് യാത്രികൻ 10 അടി ഉയരത്തിൽ തെറിച്ചു വീണു; കാർ ഓട്ടോറിക്ഷയും ഇലക്ട്രിക് പോസ്റ്റും ഇടിച്ചാണ് നിന്നത്

  • നാട്ടുകാർ ഡ്രൈവറെ തടഞ്ഞു; പോലീസ് ലംബോർഗിനി പിടിച്ചു, എഫ്‌ഐആർ വൈകിയെന്ന് ആരോപണം.

View All
advertisement