മദ്യ വിതരണത്തിനുള്ള ആപ്പ് രണ്ടു ദിവസത്തിനകം; തയാറാക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ 'ഫെയർ കോ‍ഡ്'

Last Updated:

ഓൺലൈൻ മദ്യവിതരണത്തിന് സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബാർ ഉടമകൾക്കും ബെവ്കോ കത്ത് നൽകി.

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവിതരണത്തിനുള്ള ഓൺലൈൻ ആപ്ലിക്കേഷൻ രണ്ടുദിവസത്തിനുള്ളിൽ തയാറാകും. എറണാകുളം ആസ്ഥാനമായുള്ള ഫെയർ കോ‍ഡ് എന്ന കമ്പനിക്കാണ് കരാർ. ഇതിനിടെ ഓൺലൈൻ മദ്യവിതരണത്തിന് സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബാർ ഉടമകൾക്ക് ബെവ്കോ കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാന ഐടി വകുപ്പാണ് വിവിധ കമ്പനികളുടെ സാങ്കേതിക വിദ്യ വിലയിരുത്തിയത്.  ഇരുപതോളം കമ്പനികളിൽ നിന്നാണ്  സ്റ്റാർട്ടപ്പായ ഫെയർ കോഡിനെ തെരഞ്ഞെടുത്തത്. മദ്യശാലകളിൽ സർക്കാർ  നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വെർച്വൽ ക്യൂവിന് സമാനമായ പ്രവൃത്തി പരിചയമുള്ളതും അവർക്കു തുണയായി.
advertisement
വെർച്വൽ ക്യൂവുമായി സഹകരിക്കാൻ സന്നദ്ധത അറിയിക്കാൻ ആവശ്യപ്പെട്ട് ബിവറേജസ് കോർപ്പറേഷൻ എംഡിയാണ് ബാർ ഉടമകൾക്ക് കത്ത് നൽകിയത്. ബിയർ-വൈൻ പാർലറുകളും സന്നദ്ധത അറിയിക്കണം. ബാറുകളിലൂടെയും ബിയർ-വൈൻ പാർലറുകളിലൂടേയുമുള്ള പാഴ്സൽ വില്പന പരിമിതകാലത്തേക്കു മാത്രമാണെന്നും ബെവ്കോ വ്യക്തമാക്കുന്നു. ‌
ചൊവ്വാഴ്ച മുതൽ മദ്യശാലകൾ തുറക്കാനായിരുന്നു സർക്കാരിന്റെ ആലോചന. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇതു രണ്ടു ദിവസം കൂടി വൈകിയേക്കും. മദ്യശാലകൾ തുറക്കുമ്പോഴുള്ള തിരക്ക് ഒഴിവാക്കാനാണ് ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.
301 ഷോപ്പുകളാണ് ബെവ്കോയ്ക്കും കൺസ്യൂമർഫെഡിനുമായുള്ളത്. കൂടാതെ 598 ബാറുകളും 357 ബിയർ വൈൻ പാർലറുകളുമുണ്ട്. ഒരു ദിവസം ശരാശരി ഏഴു ലക്ഷം പേരാണ് ബെവ്കോ ഷോപ്പുകളിലെത്തുന്നത്. തിരക്കുള്ള ദിവസങ്ങളിൽ ഇത് 10.5 ലക്ഷംവരെയാകും. ബെവ്കോ ഷോപ്പുകളിലെ തിരക്കൊഴിവാക്കാൻ ബാറുകളിലെ കൗണ്ടറുകളിലൂടെ പാഴ്സലായി മദ്യം നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനായി അബ്കാരി ചട്ടത്തിൽ ഭേദഗതിയും വരുത്തി.മ
advertisement
ദ്യം  വാങ്ങാനുള്ള ഇ-ടോക്കണുകൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ നൽകും.  ടോക്കണിലെ ക്യൂആർ കോഡ് ബവ്റിജസ് ഷോപ്പിൽ‌ സ്കാൻ ചെയ്തശേൽമാണ് മദ്യ വിതരണം. പണവും അവിടെ അടയ്ക്കണം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മദ്യ വിതരണത്തിനുള്ള ആപ്പ് രണ്ടു ദിവസത്തിനകം; തയാറാക്കുന്നത് സ്റ്റാർട്ടപ്പ് കമ്പനിയായ 'ഫെയർ കോ‍ഡ്'
Next Article
advertisement
ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
ഡോണൾഡ് ട്രംപിന്റെ അടുത്ത അനുയായി ചാർലി കിർക്ക് വെടിയേറ്റ് മരിച്ചു
  • ചാർലി കിർക്ക്, ട്രംപിന്റെ അടുത്ത അനുയായി, യൂട്ട വാലി സർവകലാശാലയിൽ വെടിയേറ്റ് മരിച്ചു.

  • വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

  • ചാർലി കിർക്ക് 2012ൽ ടേണിങ് പോയിന്റ് യുഎസ്എ എന്ന സംഘടനയുടെ സഹസ്ഥാപകനായിരുന്നു.

View All
advertisement