advertisement

Nipah | നിപ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടി; ജാനകിക്കാട്ടിലും വലവിരിക്കും

Last Updated:

ഈ വവ്വാലുകളിൽ നിപ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് നടക്കുക

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്: നിപ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടി. കേന്ദ്ര സംഘത്തിനൊപ്പമെത്തിയ പ്രത്യേക വിഭാഗമാണ് മരുതോങ്കരയിൽ നിപ ബാധിച്ച് മരിച്ചയാളുടെ വീടിന് പരിസരത്ത് വലയിട്ടത്. വൈകീട്ടോടെ വലയിൽ വവ്വാലുകൾ കുടുങ്ങി.
ഇവയെ സംഘം പിടികൂടി പരിശോധനയ്ക്കായി മാറ്റി. ഈ വവ്വാലുകളിൽ നിപ വൈറസ് ഉണ്ടോയെന്ന പരിശോധനയാണ് നടക്കുക. നാളെ ജാനകിക്കാട്ടിലും വല സജ്ജമാക്കും.
Also Read- നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര സംഘം; മരിച്ചയാളുടെ വീട് സന്ദർശിച്ചു
വൈറസിന്റെ ഉറവിടം കണ്ടെത്താൻ കുറ്റ്യാടിയിൽ കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു. മരുതോങ്കര പഞ്ചായത്തിൽ നിപ ബാധിച്ച് മരിച്ച കള്ളാട് സ്വദേശിയുടെ വീടും പരിസരവും കേന്ദ്ര സംഘം സന്ദർശിച്ചു. ഇദ്ദേഹം പോയിരിക്കാൻ സാധ്യതയുള്ള സമീപത്തെ പറമ്പുകളും സന്ദർശിച്ചു.
advertisement
Also Read- Nipah | നിപ വൈറസ്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിയ രോഗികളും കൂട്ടിരിപ്പുകാരും കൺട്രോൾ റൂമുമായി ബന്ധപ്പെടണം
വവ്വാൽ സർവ്വേ ടീം അംഗമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സെന്റർ കേരള യൂണിറ്റിലെ ശാസ്ത്രജ്ഞൻ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കുറ്റ്യാടിയിലെത്തിയത്. ഹനുൽ തുക്രൽ, എം. സന്തോഷ്‌ കുമാർ, ഗജേന്ദ്രസിംഗ് എന്നിവരാണ് സംഘത്തിലുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Nipah | നിപ ഉറവിടം കണ്ടെത്താനായി വവ്വാലുകളെ പിടികൂടി; ജാനകിക്കാട്ടിലും വലവിരിക്കും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement