കഞ്ചാവടിച്ച് ആരും മരിച്ചിട്ടില്ല, അതെന്താ ബിസിനസ് ചെയ്താൽ? മരുന്നു നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിനെക്കുറിച്ച് വ്യവസായി

Last Updated:

കഞ്ചാവ് ഉൾപ്പെടുത്തിയാൽ സർക്കാറിന്റെ മുന്നിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്നും തമ്പി നാ​ഗാർജ്ജുന പറയുന്നു

News18
News18
കഞ്ചാവ് ഉൾപ്പെടുത്തി മരുന്നു നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിൽ പരാതിയുമായി മലയാളി വ്യവസായി തമ്പി നാ​ഗാർജ്ജുന. കേരളത്തിൽ വ്യവസായരംഗത്ത് വമ്പൻനിക്ഷേപത്തിനു വഴിതുറന്ന ‘ഇൻവെസ്റ്റ് കേരള’ ആഗോള നിക്ഷേപക ഉച്ചകോടിയിലാണ് അദ്ദേഹത്തിന്റെ കഞ്ചാവ് ഉൾപ്പെടുത്തിയുള്ള മരുന്നു നിർമ്മാണമെന്ന ആശയത്തിന് അനുമതി ലഭിക്കാതിരുന്നത്.
ഋഷികേശിൽ കഞ്ചാവ് കൃഷി ചെയ്യുകയാണ് തമ്പി നാ​ഗാർജ്ജുന. കൂടാതെ മധ്യപ്രദേശിൽ മെഡിക്കൽ കഞ്ചാവിന്റെ നിർമ്മാണവുമുണ്ട്. ഈ മരുന്നുകൾക്ക് ആയുഷിന്റെ ലൈസൻസുമുള്ളതായും കാശ്മീർ മുതൽ കന്യാകുമാരി വരെ അത് വിതരണം ചെയ്യുന്നതായും അദ്ദേഹം പറയുന്നു. ലോകത്തിലെ ഏറ്റവും നല്ല കഞ്ചാവ് ഇടുക്കി ​ഗോൾഡാണ്. കഞ്ചാവ് ഉൾപ്പെടുത്തിയാൽ സർക്കാറിന്റെ മുന്നിൽ ഒരുപാട് സാധ്യതകൾ ഉണ്ടെന്നും തമ്പി നാ​ഗാർജ്ജുന പറയുന്നു.
മലിനീകരണം കുറയ്ക്കാനും കഞ്ചാവ് ചെടികൾക്ക് സാധിക്കും. അത്തരത്തിൽ നിരവധി ​ഉപയോ​ഗങ്ങളാണ് കഞ്ചാവിനുള്ളത്. കഞ്ചാവ് കഴിച്ച് നാളിതുവരെ ആരും മരിച്ചിട്ടില്ല. കഞ്ചാവ് കഴിച്ചാൽ ആരും അക്രമാസക്തരാകില്ലെന്നും ഇതിനെക്കുറിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കഞ്ചാവടിച്ച് ആരും മരിച്ചിട്ടില്ല, അതെന്താ ബിസിനസ് ചെയ്താൽ? മരുന്നു നിർമ്മാണത്തിന് അനുമതി ലഭിക്കാത്തതിനെക്കുറിച്ച് വ്യവസായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement