സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ്; പേരുകൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ

Last Updated:

അനര്‍ഹമായി വാങ്ങുന്നവര്‍ക്ക് സ്വയം തോന്നി പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തേണ്ടതാണെന്ന് മന്ത്രി

News18
News18
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിപ്പില്‍ ഉടന്‍ നടപടിയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിഷയത്തില്‍ സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിച്ചുവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. കൃത്യമായ അന്വേഷണം കഴിയാതെ ആളുകളുടെ പേരുകള്‍ പുറത്ത് വിടാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
അനര്‍ഹമായി വാങ്ങുന്നവര്‍ക്ക് സ്വയം തോന്നി പെന്‍ഷന്‍ വാങ്ങുന്നത് നിര്‍ത്തേണ്ടതാണ്. ജോലിക്ക് കയറികഴിഞ്ഞാല്‍ ഒരോ വര്‍ഷവും മറ്റ് പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് മസ്റ്ററിങ്ങ് നടത്തുമ്പോള്‍ വ്യക്തമാക്കേണ്ടതാണ്. ആ ഉത്തരവാദിത്തം അവര്‍ നിര്‍വഹിച്ചില്ല- ബാലഗോപാല്‍ വ്യക്തമാക്കി.
'ജീവനക്കാരുടെ സംഘടനയുടെ വാദത്തോട് യോജിപ്പില്ല. ആരു തെറ്റ് ചെയ്താലും ഞങ്ങള്‍ അംഗീകരിക്കില്ലെന്നാണ് സംഘടന പറയേണ്ടത്. ആളുകളുടെ പേരുകള്‍ കൃത്യമായി പരിശോധിക്കാതെ പുറത്ത് വിടാന്‍ പറ്റില്ല. പ്രാഥമിക അന്വേഷണം വന്നിട്ടുണ്ട്. ഡിപ്പാര്‍ട്ട്‌മെന്റാണ് പരിശോധിക്കുന്നത്'.- ധനമന്ത്രി കൂട്ടിച്ചേർത്തു.
advertisement
അനര്‍ഹര്‍ക്ക് ഈ പെന്‍ഷന്‍ കിട്ടുന്നുണ്ടോയെന്നുള്ള പരിശോധന സാധാരണ നടക്കാറുള്ളതാണ്. മസ്റ്ററിങ് പോലുള്ള പ്രക്രിയ ഇതിന്റെ പരിശോധനയുടെ ഭാഗമാണ്. ഏറ്റവും സാധാരണക്കാര്‍ക്കും കിട്ടേണ്ട പെന്‍ഷന്‍ തടയുന്ന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ പാടില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിപ്പ്; പേരുകൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ലെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ
Next Article
advertisement
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ  ആശുപത്രിയിലെത്തിച്ച് KSRTC  ബസ് ഡ്രൈവറും കണ്ടക്ടറും
അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് KSRTC ബസ് ഡ്രൈവറും കണ്ടക്ടറും
  • തിരുവനന്തപുരത്ത് നിന്നും പാലക്കാടേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിൽ പിഞ്ചുകുഞ്ഞിന് അപസ്മാരമുണ്ടായി

  • കണ്ടക്ടറും ഡ്രൈവറും ഉടൻ ബസ് തിരിച്ച് എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിലേക്ക് കൊണ്ടുപോയി

  • ആശുപത്രിയിൽ അടിയന്തര ചികിത്സ ലഭിച്ച കുഞ്ഞ് ഇപ്പോൾ പീഡിയാട്രിക് വിഭാഗത്തിൽ തുടരചികിത്സയിലാണ്

View All
advertisement