advertisement

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംഘർഷം; പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി

Last Updated:

ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന് വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്

പാലക്കാട്: മണ്ണാർക്കാട് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി യോഗം സംഘർഷത്തിൽ കലാശിച്ചു. ബുധനാഴ്ച രാത്രി ഒമ്പതരയോടെ മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ നടന്ന യോഗമാണ് സംഘർഷത്തിലും ഏറ്റുമുട്ടലിലും കലാശിച്ചത്. ഡിവൈഎഫ്ഐ ജില്ല സെക്രട്ടറി റിയാസുദ്ദീൻ, സിപിഎം ഏരിയ സെക്രട്ടറി യു ടി രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് സംഭവം.
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയുടെ ഫാക്ഷൻ യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ പ്രവർത്തകരും പുറത്ത് കൂടി നിന്നവരും ചേരിതിരിഞ്ഞ് നടന്ന് വാക്കേറ്റമാണ് സംഘട്ടനത്തിൽ കലാശിച്ചത്.
യോഗത്തിൽ 25 അംഗങ്ങളിൽ 23 പേർ പങ്കെടുത്തതായാണ് വിവരം.യോഗത്തിൽ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ ഷാനിഫിനെ പുറത്താക്കുകയും റഷീദിനെ തരം താഴ്ത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സംഘർഷം. ഏകപക്ഷീയമായി നടപടിയെടുത്തെന്ന് ആരോപിച്ച് ഒരുവിഭാഗം യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി.
advertisement
ഇതിനിടെ പുറത്തുനിന്നിരുന്ന ഒരുസംഘം യോഗം ബഹിഷ്കരിച്ചിറങ്ങിയവരെ കൈയേറ്റം ചെയ്തുവെന്നാണ് പറയപ്പെടുന്നത്. ഇതോടെ പാർട്ടി ഓഫീസിന് മുന്നിൽ ഇരു ചേരിയായി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടാവുകയും ഏറ്റുമുട്ടുകയുമായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി യോഗത്തിൽ സംഘർഷം; പ്രവർത്തകർ പരസ്യമായി ഏറ്റുമുട്ടി
Next Article
advertisement
'ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം'; സുപ്രീം കോടതി
'ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം'; സുപ്രീം കോടതി
  • പശ്ചിമ ബംഗാൾ രാജ്യത്ത് ഏറ്റവും കൂടുതൽ രാഷ്ട്രീയ ധ്രുവീകരണമുള്ള സംസ്ഥാനം എന്നാണ് കോടതി അഭിപ്രായപ്പെട്ടത്

  • മാൾഡ ജുഡീഷ്യൽ ഓഫീസർമാരെ തടഞ്ഞത് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനുള്ള ശ്രമമെന്ന് കോടതി

  • മുതിർന്ന ഉദ്യോഗസ്ഥരുടെ അപലപനീയ പെരുമാറ്റവും അടിയന്തര ഇടപെടൽ ഇല്ലായ്മയും സുപ്രീം കോടതി വിമർശിച്ചു

View All
advertisement