ജി. രാമന്‍ നായരുള്‍പ്പെടെ മൂന്ന് പ്രമുഖർ ബിജെപിയില്‍

Last Updated:
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് പ്രമുഖര്‍ ബിജെപിയില്‍ ചേര്‍ന്നു.  മുൻ കോണ്‍ഗ്രസ് നേതാവ് ജി രാമന്‍ നായര്‍, ഐഎസ്ആര്‍ ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായര്‍, വനിതാ കമ്മീഷന്‍ മുന്‍ അംഗം പ്രമീള ദേവി എന്നിവരാണ് ബിജെപി അംഗത്വമെടുത്തത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇവര്‍ പാര്‍ട്ടി അംഗത്വമെടുത്തത്.
നേരത്തെ ബിജെപിയില്‍ ചേരുമെന്ന സൂചന നല്‍കി രാമന്‍ നായര്‍ രംഗത്തെത്തിയിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമാണ് ജി രാമന്‍ നായര്‍. ശബരിമല വിഷയത്തില്‍ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പത്തനംതിട്ടയില്‍ ബിജെപി നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് രാമന്‍ നായരായിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
advertisement
ബിജെപിയുമായി ബന്ധപ്പെട്ട് നേരത്തെ പ്രവൃത്തിച്ച വ്യക്തിയാണ് ജി മാധവന്‍ നായര്‍. കവിയും എൻ എസ് എസ് കോളേജ് ഇംഗ്ലീഷ് അധ്യാപികയുമായിരുന്ന പ്രമീള ദേവി കോണ്‍ഗ്രസ് നിയോഗിച്ച വനിതാ കമ്മീഷന്‍ അംഗമായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പാര്‍ട്ടികളില്‍ നിന്ന് പ്രമുഖര്‍ ബിജെപിയില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അവര്‍ എന്നെ സ്വാഗതം ചെയ്യുന്ന ആളുകളാണെന്നും രാമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് ഈ കാര്യത്തില്‍ തന്നെ സഹായിക്കാനും സംരക്ഷിക്കാനും തയ്യാറായില്ലെങ്കില്‍ അവിടേക്ക് പോകാതെ മറ്റ് വഴിയില്ലെന്നും രാമന്‍ നായര്‍ പറഞ്ഞിരുന്നു.  രാമൻ നായരും പ്രമീള ദേവിയും കോട്ടയം സ്വദേശികളാണ്
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ജി. രാമന്‍ നായരുള്‍പ്പെടെ മൂന്ന് പ്രമുഖർ ബിജെപിയില്‍
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement