'നയപരമായും രാഷ്ട്രീയപരമായും ഇസ്രയേലിനോട് എതിർപ്പെന്ന് CPM'; കൃഷിമന്ത്രിയുടെ യാത്ര വിലക്കി

Last Updated:

അത്തരമൊരു രാജ്യത്തേക്ക് ഇടതുപക്ഷ സർക്കാരിലെ ഒരു മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയുമായി പ്രസാദ് പോകുന്നത് അനൗചിത്യമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി

തിരുവനന്തപുരം: കൃഷിമന്ത്രി പി പ്രസാദിന്‍റെ ഇസ്രയേൽ യാത്ര സിപിഎമ്മിന്റെ വിയോജിപ്പിനെ തുടർന്ന് സിപിഐ വിലക്കി. കർഷകർക്കൊപ്പം ഇസ്രയേല്‍ സന്ദർശിക്കാനുള്ള തീരുമാനത്തിൽ നിന്ന് കൃഷിമന്ത്രിയെ ഒഴിവാക്കുകയായിരുന്നു. യാത്ര ഒഴിവാക്കണമെന്ന് സിപിഎം ദേശീയ നേതൃത്വം നിർദേശം നല്‍കിയിരുന്നു.
മന്ത്രിയുടെ നേതൃത്വത്തിൽ 20 കർഷകരു ഉദ്യോഗസ്ഥരും ഉൾപ്പെടെ 30 അംഗസംഘം ഇസ്രയേൽ സന്ദർശിക്കാനായിരുന്നു തീരുമാനം. എന്നാൽ നയപരമായും രാഷ്ട്രീയപരമായും എതിർക്കുന്ന ഇസ്രേയേലിൽ ഇടതുസർക്കാരിലെ ഒരു മന്ത്രി സന്ദര്‍ശിക്കുന്നതിലെ ധാർമികതയെ സിപിഎം ഉന്നയിച്ചത്.
സിപിഎം ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി സിപിഐ ജനറൽ സെക്രട്ടറിയെ മന്ത്രിയുടെ യാത്രയിൽ വിയോജിപ്പ് അറിയിച്ചിരുന്നു. പാലസ്തീൻ ജനതയോടുള്ള സമീപനം ഉൾപ്പെടെ ഇസ്രയേൽ ഭരണകൂടത്തെ ജനവിരുദ്ധയുടെ ഉദാഹരണമായാണ് സിപിഎമ്മും സിപിഐയും വിശദീകരിക്കാറുള്ളത്. അത്തരമൊരു രാജ്യത്തേക്ക് ഇടതുപക്ഷ സർക്കാരിലെ ഒരു മന്ത്രിയും കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയുമായി പ്രസാദ് പോകുന്നത് അനൗചിത്യമാണെന്ന് ഇരുപാർട്ടിയിലെയും ജനറൽ‌ സെക്രട്ടറിമാരുടെ ചർച്ചയിൽ ഉയർന്നു.
advertisement
വിദേശയാത്രകൾക്ക് മുൻപ് പാർട്ടിയിൽ അനുമതി തേടുന്ന രീതി ഇടതുപാർട്ടയിലുണ്ട്. എന്നാൽ സിപിഐയിൽ മന്ത്രി അറിയിച്ചിരുന്നില്ല. യാത്ര സംബന്ധിച്ച ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് നേതാക്കള്‍ മന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തെക്കുറിച്ചറിയുന്നത്. താത്കാലം യാത്ര മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തുടർന്ന് യാത്ര റദ്ദാക്കുകയായിരുന്നു.
ഫെബ്രുവരി രണ്ടാം ആഴ്ചയായിരുന്നു ഇസ്രയേല്‍ യാത്ര തീരുമാനിച്ചിരുന്നത്. 20 കർഷകരെ ഇതിനായി തെരഞ്ഞെടുത്തിരുന്നു. അതിനാല്‍ യാത്ര പൂർണമായി റദ്ദാക്കേണ്ടെന്നാണ് തീരുമാനം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നയപരമായും രാഷ്ട്രീയപരമായും ഇസ്രയേലിനോട് എതിർപ്പെന്ന് CPM'; കൃഷിമന്ത്രിയുടെ യാത്ര വിലക്കി
Next Article
advertisement
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
Bihar Election Results 2025 | 200 കടന്ന് എൻഡിഎ; തകർന്നടിഞ്ഞ് മഹാ സഖ്യം; ബീഹാറിലെ സീറ്റ് നില ഇങ്ങനെ
  • എൻഡിഎ 200ൽ അധികം സീറ്റുകൾ നേടി ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിലേക്ക് നീങ്ങുന്നു.

  • ബിജെപി 88 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി, ജെഡിയു 82 സീറ്റുകളിൽ വിജയിച്ചു.

  • മഹാസഖ്യം 35 സീറ്റുകളിൽ മാത്രം മുന്നേറുന്നു, ആർജെഡി 24, കോൺഗ്രസ് 6 സീറ്റുകളിൽ വിജയിച്ചു.

View All
advertisement