നാടൻ ഭാഷാ പ്രയോഗങ്ങളുമായി ഡീൻ കുര്യാക്കോസിനേയും പി.ജെ.കുര്യനെയും അധിക്ഷേപിച്ച് എം.എം.മണി

Last Updated:

ഇടുക്കി തൂക്കുപാലത്തിലെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് എം എം മണിയുടെ അധിക്ഷേപ പരാമർശം

തൊടുപുഴ: ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പ്രസംഗവുമായി സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം എം മണി. ഡീൻ കുര്യാക്കോസ് ഷണ്ഡനാണെന്നും ചത്തതിനൊക്കുവേ ജീവിച്ചിരിക്കുന്നതെന്നും ഇടുക്കി തൂക്കുപാലത്തെ പാർട്ടി പരിപാടിയിൽ നടത്തിയ പ്രസംഗത്തിൽ എം എം മണി പരിഹസിച്ചു.
ബ്യൂട്ടി പാർലറിൽ കയറി പൗഡറും പൂശി ഫോട്ടോ എടുത്ത് നടപ്പാണെന്നും കെട്ടിവച്ച കാശുപോലും ഡീനിന് കിട്ടില്ലെന്നും  എം എം മണി പറഞ്ഞു. മുൻ എം പി പി ജെ കുര്യൻ പെണ്ണുപിടിയനെന്നും എംഎൽഎ അധിക്ഷേപിച്ചു.
''ഇപ്പോ ദേ പൗഡറൊക്കെ പൂശി ഒരാളുടെ ഫോട്ടോ വച്ചിട്ടുണ്ട്, ഡീൻ. ശബ്ദിച്ചോ, ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും. ശബ്ദിച്ചിട്ടുണ്ടോ ഈ കേരളത്തിനുവേണ്ടി. നാടിനുവേണ്ടി പ്രസംഗിച്ചോ? എന്തു ചെയ്തു? ചുമ്മാതെ വന്നിരിക്കുവാ, പൗഡറും പൂശി ബ്യൂട്ടി പാര്‍ലറിൽ കയറി പടവും എടുത്ത് നടക്കുന്നു. ജനങ്ങൾക്കൊപ്പം നിൽക്കാതെ ജനങ്ങൾക്കുവേണ്ടി സംസാരിക്കാതെ നടക്കുന്നു. ഷണ്ഡൻ.
advertisement
ഷണ്ഡൻമാരെ ഏൽപ്പിക്കുകയാ..എൽപിച്ചോ, കഴി‍ഞ്ഞ തവണ വോട്ടു ചെയ്തവരൊക്കെ അനുഭവിച്ചോ. പിന്നേം വന്നിരിക്കുവാ ഞാൻ ഇപ്പോ ഒലത്താം ഒലത്താമെന്ന് പറഞ്ഞ്. ഇപ്പോ നന്നാക്കും. നീതിബോധമുള്ളവരാണെങ്കിൽ കെട്ടിവച്ച കാശു കൊടുക്കാൻ പാടില്ല.’’– എന്നാണ് എം.എം.മണി പറഞ്ഞത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാടൻ ഭാഷാ പ്രയോഗങ്ങളുമായി ഡീൻ കുര്യാക്കോസിനേയും പി.ജെ.കുര്യനെയും അധിക്ഷേപിച്ച് എം.എം.മണി
Next Article
advertisement
റാസല്‍ഖൈമയിൽ മഴ നനയാതിരിക്കാൻ കെട്ടിടത്തിൽ കയറിയ മലയാളി ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് വീണ് മരിച്ചു
റാസല്‍ഖൈമയിൽ മഴ നനയാതിരിക്കാൻ കെട്ടിടത്തിൽ കയറിയ മലയാളി ശക്തമായ കാറ്റിൽ കല്ല് ദേഹത്ത് വീണ് മരിച്ചു
  • റാസല്‍ഖൈമയില്‍ ശക്തമായ കാറ്റിലും മഴയിലും കെട്ടിടത്തില്‍ കല്ല് വീണ് മലയാളി യുവാവ് മരിച്ചു.

  • മലപ്പുറം സ്വദേശി സല്‍മാന്‍ ഫാരിസ് കെട്ടിടത്തില്‍ കയറുമ്പോള്‍ അപകടം.

  • പ്രദേശത്ത് ബുധനാഴ്ച മുതൽ ശക്തമായ കാറ്റും മഴയും വ്യാപക നാശനഷ്ടങ്ങൾ ഉണ്ടാക്കി.

View All
advertisement