advertisement

ഉത്ര കൊലക്കേസ്; ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം

Last Updated:

കേസിൽ അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളിൽ കോടതിയിൽ സമർപ്പിക്കും.

കൊല്ലം: ഉത്ര കൊലക്കേസിൽ ഡമ്മി പരീക്ഷണം നടത്തി.
കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘമാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെച്ചായിരുന്നു ഡമ്മി പരീക്ഷണം.
കൊലപാതക രംഗങ്ങൾ അന്വേഷണ സംഘം പുനരാവിഷ്കരിച്ചു. മൂർഖൻ പാമ്പിനെ ഡമ്മിയിൽ പരീക്ഷിച്ചായിരുന്നു കൊലപാതകം പുനരാവിഷ്കരിച്ചത്. ഇതിൻ്റെ വീഡിയോ ചൊവ്വാഴ്ച്ച കോടതിയിൽ സമർപ്പിക്കും. അപൂർവമായാണ് കേസന്വേഷണങ്ങളിൽ ഡമ്മി പരീക്ഷണം നടത്തുക. ഇതോടൊപ്പം കരട് കുറ്റപത്രവും തയ്യാറായിട്ടുണ്ട്.
അന്തിമ കുറ്റപത്രം ഈ മാസം പത്തിനുളളിൽ കോടതിയിൽ സമർപ്പിക്കും. ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് ഭർത്താവ് സൂരജ് നേരത്തെ പരസ്യമായി സമ്മതിച്ചിരുന്നു. വനംവകുപ്പിൻ്റെ തെളിവെടുപ്പിനിടെ ആയിരുന്നു പരസ്യമായി വിളിച്ചു പറഞ്ഞുള്ള സൂരജിൻ്റെ കുറ്റസമ്മതം.
advertisement
advertisement
[NEWS]
ഒന്നാംപ്രതി സൂരജ്,  മറ്റ് പ്രതികളായ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ, പാമ്പുപിടുത്തക്കാരൻ സുരേഷ് എന്നിവർ ഇപ്പോഴും റിമാൻഡിലാണ്. സുരേഷിനെ കേസിൽ മാപ്പുസാക്ഷിയായി നേരത്തെ കോടതി പ്രഖ്യാപിച്ചിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിവില്ലാതെ ആണ് പാമ്പിനെ സൂരജിന് കൈമാറിയത് എന്നായിരുന്നു സുരേഷ് കോടതിയെ ബോധിപ്പിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്ര കൊലക്കേസ്; ഡമ്മി പരീക്ഷണത്തിലൂടെ കൊലപാതകം പുനരാവിഷ്കരിച്ച് അന്വേഷണ സംഘം
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement