advertisement

'നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയും'; വി ആർ സുധീഷിനെതിരെ പരാതിപ്പെട്ട പ്രസാധകയ്ക്ക് വധഭീഷണിയും തെറിവിളിയും

Last Updated:

വി ആര്‍ സുധീഷ് ഫാൻസ്‌ എന്ന പേരിൽ വന്ന കത്തയച്ചത് സുധീഷ് തന്നെയാണെന്ന് സംശയമുണ്ടെന്ന് എം എ ഷഹനാസ്, പൊലീസ് കേസ് ദുർബലമാക്കുകയാണെന്നും ആരോപണം 

കോഴിക്കോട്: എഴുത്തുകാരന്‍ വി ആർ സുധീഷിനെതിരായ (VR Sudheesh) പരാതി പിൻവലിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് പ്രസാധകയ്ക്ക് ഭീഷണി.  മാക്ബത്ത് പബ്ലിക്കേഷൻസ് എഡിറ്ററും എഴുത്തുകാരിയുമായ എം എ ഷഹനാസിനാണ് (MA Shahnas) 'വി ആര്‍ സുധീഷ് ഫാന്‍സ്' എന്ന പേരില്‍ ഭീഷണിക്കത്ത് വന്നത്. ദുർബലമായ വകുപ്പുകൾ ചേർത്ത് പൊലീസ് സുധീഷിനെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പരാതിക്കാരി ന്യൂസ് 18നോട് പറഞ്ഞു.
പുസ്തകം പ്രസിദ്ധീകരിച്ചതിന്‍റെ പേരില്‍ എഴുത്തുകാരന്‍ വി ആര്‍ സുധീഷ് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്നും വഴങ്ങാത്തതിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു എം എ ഷഹനാസിന്‍റെ പരാതി. സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കോഴിക്കോട് ടൗൺ പൊലീസ് കേസെടുത്തു. വി ആര്‍ സുധീഷിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. ഇതിന് പിന്നാലെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമ്മര്‍ദ്ദവും ഭീഷണികളും തുടങ്ങിയെന്ന് ഷഹനാസ് പറയുന്നു.
advertisement
സുധീഷിനെതിരായ പരാതി പിൻവലിച്ചില്ലെങ്കിൽ ഇല്ലാതാക്കുമെന്നാണ് ഇന്നലെ വന്ന കത്തിലെ ഭീഷണി. കത്തിലുടനീളം തെറിവിളിയും അസഭ്യവര്‍ഷവുമാണ്. കളിക്കുന്നതാരോടാണെന്ന് അറിയില്ലെന്നും കുടുംബത്തോടെ ഇല്ലാതാക്കുമെന്നുമാണ് ഭീഷണി. നഗ്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ട്. മാനാഞ്ചിറയില്‍ നിന്നാണ് ഷഹ്നാസിന്‍റെ കൊട്ടാരം റോഡിലുള്ള മാക്ബത്ത് പബ്ലിക്കേഷനിലേക്ക് കത്തയച്ചിരിക്കുന്നത്. വി ആര്‍ സുധീഷ് ഫാൻസ്‌ എന്ന പേരിൽ വന്ന കത്ത് അയച്ചത് സുധീഷ് തന്നെയാണെന്ന് സംശയമുണ്ടെന്ന് എം എ ഷഹനാസ് ആരോപിച്ചു. കത്തിലെ കൈയക്ഷരത്തിന് സുധീഷിന്‍റെ കൈയക്ഷരവുമായി സാമ്യമുണ്ട്. സുധീഷ് തന്നെയാണ് സുധീഷിന്‍റെ ആരാധകനെന്നും വേറെയാരും ഇത്ര മോശമായ ഭാഷയില്‍ കത്തയക്കുമെന്ന് കരുതുന്നില്ലെന്നും ഷഹനാസ് ന്യൂസ്  18 നോട് പറഞ്ഞു. പരാതി നല്‍കിയ ശേഷം പിന്തുണച്ച ബെന്യാമിന്‍ ഉള്‍പ്പെടെയുള്ള എഴുത്തുകാരെയും കത്തില്‍ അപമാനിക്കുന്നുണ്ട്.
advertisement
പരാതിക്കാരി പൊലീസിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഗൗരവമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തില്ലെന്നും സ്റ്റേഷൻ ജാമ്യം ലഭിക്കാൻ വേണ്ടി കേസ് ദുർബലമാക്കിയെന്നും എം എ ഷഹനാസ് ആരോപിക്കുന്നു. പൊലീസ് വി ആര്‍ സുധീഷിൻറെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. ആരോപണവിധേയൻറെ വീട് കാണിച്ച് നൽകാൻ പൊലീസുകാർ തന്നെ വിളിച്ച് വരുത്തിയെന്ന് പരാതിക്കാരി പറയുന്നു. പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ വീട്ടില്‍ വന്ന പൊലീസ് ഒന്നര മണിക്കൂറോളം അവിടെ ചിലവഴിച്ചു. എന്നാല്‍ വി ആര്‍ സുധീഷിന് ഒരു മണിക്കൂര്‍ പോലും സ്റ്റേഷനില്‍ നില്‍ക്കേണ്ടി വന്നില്ലെന്നും അറസ്റ്റ് രേഖപ്പെടുത്തി വിട്ടയയ്ക്കുകയായിരുന്നെന്നും ഷഹ്നാസ് കുറ്റപ്പെടുത്തുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്ത സുധീഷിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. വി ആർ സുധീഷിന്റെ സ്വാധീനം കേസ് ദുർബലമാക്കിയെന്നും പരാതിക്കാരി ആരോപിച്ചു.
advertisement
വി ആർ സുധീഷ് നിരന്തരം ലൈംഗിക ചുവയോടെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും വീട്ടിലേക്ക് ഒറ്റയ്ക്ക് വരാൻ നിർബന്ധിക്കുകയും ചെയ്തു എന്നാണ് യുവപ്രസാധകയുടെ പരാതി. അഭിമുഖത്തിനായി എഴുത്തുകാരനെ കണ്ടപ്പോള്‍ എടുത്ത ഫോട്ടോ, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
പരാതി നല്‍കിയതിന് ശേഷം വി ആര്‍ സുധീഷിനെ പിന്തുണച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ടെന്നും പരാതിക്കാരി പറഞ്ഞു. വി ആർ സുധീഷിന് കൃഷ്ണപാരമ്പര്യമാണെന്ന ന്യായവുമായി കവി വി ടി ജയദേവന്‍ രംഗത്തെത്തിയിരുന്നു. കൃഷ്ണപാരമ്പര്യത്തിൽപെട്ട പുരുഷന്മാരിൽ ഒരാളായിട്ടാണ് സുധീഷ് മാഷെ താൻ കാണുന്നതെന്ന്  'വി ആർ സുധീഷ് എന്ന ധ്യാനമന്ത്രം' എന്ന പേരിലെഴുതിയ കുറിപ്പില്‍‌ വി ടി ജയദേവന്‍ പറഞ്ഞിരുന്നു. പുരുഷവർഗത്തിൽ രാമപാരമ്പര്യക്കാരും കൃഷ്ണപാരമ്പര്യക്കാരുമാണുള്ളത്. രാമപാരമ്പര്യക്കാർ ഏക പത്നീ വ്രതക്കാരാണ്. കൃഷ്ണപാരമ്പര്യക്കാരാവട്ടെ, പ്രണയവാന്മാരും രത്യാനുഭൂതികൾക്ക് മറ്റെന്തിനേക്കാളും പ്രാധാന്യം കൊടുക്കും. ഇങ്ങനെയായിരുന്നു വി ടി ജയദേവന്‍റെ കുറിപ്പ്. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ കുറിപ്പ് പിന്‍വലിക്കുകയായിരുന്നു.
advertisement
എഴുത്തുകാരിയും പ്രസാധകയുമായ എം എ ഷഹനാസ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് എഴുത്തുകാരനെതിരെ ആദ്യം രംഗത്തെത്തിയത്. തുടക്കത്തില്‍ പേരുവെളിപ്പെടുത്തിയിരുന്നില്ലെങ്കിലും പിന്നീട് വി ആര്‍ സുധീഷാണ് ആരോപണ വിധേയനെന്ന് വെളിപ്പെടുത്തി.  വാട്ട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടടക്കം പങ്കുവെച്ചായിരുന്നു ആരോപണം. ഇതിനെ തുടർന്ന് വി ആർ സുധീഷ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഷഹനാസ് പറയുന്നു.  ഇതിന് പിന്നാലെ കോഴിക്കോട് ടൗണ്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കി. വെളിപ്പെടുത്തലിന് പിന്നാലെയുണ്ടായ ഭീഷണിയെക്കുറിച്ചും പരാതിയില്‍ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറയും'; വി ആർ സുധീഷിനെതിരെ പരാതിപ്പെട്ട പ്രസാധകയ്ക്ക് വധഭീഷണിയും തെറിവിളിയും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement