Karipur Air India Express Crash | കരിപ്പൂർ വിമാനദുരന്തത്തിൽ മരണം 17; മിംസിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരം

Last Updated:

റൺവേയിൽ നിന്ന് തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് പതിച്ച വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളരുകയായിരുന്നു

കോഴിക്കോട്: കരിപ്പൂരിൽ ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴേക്ക് പതിച്ചുണ്ടായ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 17 പേരാണ് മരിച്ചത്. പൈലറ്റും സഹപൈലറ്റും ഉൾപ്പെടെ 17 പേരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും നഗരത്തിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
റൺവേയിൽ നിന്ന് തെന്നിമാറി മുപ്പതടി താഴ്ചയിലേക്ക് പതിച്ച വിമാനം മതിലിൽ ഇടിച്ച് രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്റെ മുൻഭാഗത്ത് ഉണ്ടായിരുന്നവരെയാണ് അപകടം ഗുരുതരമായി ബാധിച്ചതെന്നാണ് വിവരം.
അതേസമയം, കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ മുഴുവൻ പേരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
advertisement
174 മുതിർന്നവരും 10 കുട്ടികളും ആറു ജീവനക്കാരുമാണ്. ദുബായിൽ നിന്ന് അവിടുത്തെ പ്രാദേശികസമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകുന്നേരം 07.27നാണ് എത്തേണ്ടിയിരുന്നത്.എയർപോർട്ട് കൺട്രോൾ റും നമ്പർ 0483 2719493, 2719321, 2719318, 2713020, 8330052468.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Karipur Air India Express Crash | കരിപ്പൂർ വിമാനദുരന്തത്തിൽ മരണം 17; മിംസിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെ നില ഗുരുതരം
Next Article
advertisement
ഹാ പുഷ്പമേ! 'താമര'യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി മന്ത്രി ശിവൻകുട്ടി
ഹാ പുഷ്പമേ! 'താമര'യും വേദിയാകും; സംസ്ഥാന സ്കൂൾ കലോത്സവത്തിലെ തീരുമാനം മാറ്റി മന്ത്രി ശിവൻകുട്ടി
  • സംസ്ഥാന സ്കൂൾ കലോത്സവത്തിലെ വേദി 15ന് താമര എന്ന പേര് നൽകാൻ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു

  • താമരയെ ഒഴിവാക്കിയതിനെതിരെ യുവമോർച്ച പ്രതിഷേധം നടത്തിയിരുന്നു

  • 25 വേദികൾക്കും പൂക്കളുടെ പേരുകൾ നൽകിയതിൽ താമരയുടെ പേര് ഉൾപ്പെടുത്തണമെന്ന് ആവശ്യം

View All
advertisement