advertisement

കോഴിക്കോട്ടെ മാമി തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്

Last Updated:

മാമിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്ടെ വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടുരിന്റെ തിരോധനക്കേസ് സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്. മാമിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആക്ഷേപത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടെ വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിൽ എഡിജിപി എംആർ അജിത്ത് കുമാറിനെ ബന്ധപ്പെടുത്തി പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു.
2023 ആഗസ്റ്റ് 21 നാണ് കോഴിക്കോട്ടെ പ്രധാന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും ഇടനിലക്കാരുമായി ബന്ധമുള്ള ആളായിരുന്നു മാമി. അരയിടത്തും പാലത്തെ ഓഫീസിൽ നന്നും വീട്ടിലേക്ക് തിരിച്ച മാമിയെ പിന്നീടാരും കണ്ടിട്ടില്ല. കോഴിക്കോട് നടയ്ക്കാവ് പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. കോഴിക്കോട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീട് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രകത്യേക അന്വേഷണ സംഘത്തിന് എഡിജിപി എംആർ ആജിത്ത് കുമാർ കേസ് കൈമാറുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് കേസിൽ ഒരു തുമ്പും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട്ടെ മാമി തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement