കോഴിക്കോട്ടെ മാമി തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്

Last Updated:

മാമിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കോഴിക്കോട്ടെ വ്യവസായി മാമി എന്ന മുഹമ്മദ് ആട്ടുരിന്റെ തിരോധനക്കേസ് സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്. മാമിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആക്ഷേപത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടെ വ്യാപാരിയായിരുന്ന മാമിയുടെ തിരോധാനത്തിൽ എഡിജിപി എംആർ അജിത്ത് കുമാറിനെ ബന്ധപ്പെടുത്തി പിവി അൻവർ എംഎൽഎ ആരോപണം ഉന്നയിച്ചിരുന്നു.
2023 ആഗസ്റ്റ് 21 നാണ് കോഴിക്കോട്ടെ പ്രധാന റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായിരുന്ന മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതാകുന്നത്. കേരളത്തിനകത്തും പുറത്തും ഇടനിലക്കാരുമായി ബന്ധമുള്ള ആളായിരുന്നു മാമി. അരയിടത്തും പാലത്തെ ഓഫീസിൽ നന്നും വീട്ടിലേക്ക് തിരിച്ച മാമിയെ പിന്നീടാരും കണ്ടിട്ടില്ല. കോഴിക്കോട് നടയ്ക്കാവ് പോലീസായിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. കോഴിക്കോട് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സ്ക്വാഡും കേസ് അന്വേഷിച്ചിരുന്നു. പിന്നീട് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രകത്യേക അന്വേഷണ സംഘത്തിന് എഡിജിപി എംആർ ആജിത്ത് കുമാർ കേസ് കൈമാറുകയായിരുന്നു. നിരവധി പേരെ ചോദ്യം ചെയ്യുകയും ശാസ്ത്രീയ പരിശോധനകൾ നടത്തിയിട്ടും അന്വേഷണ സംഘത്തിന് കേസിൽ ഒരു തുമ്പും കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോഴിക്കോട്ടെ മാമി തിരോധാന കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഡിജിപിയുടെ റിപ്പോർട്ട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement