കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന നിയമത്തിന്റെ രക്തസാക്ഷി: ബി.ജെ.പി

Last Updated:

നിലവിലുള്ള വന നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണെന്നും ബിജെപി നേതാക്കൾ പറഞ്ഞു

News18
News18
കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന്യമൃഗങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും നിലപാടിന്റെ രക്തസാക്ഷിയെന്ന് ബി.ജെ.പി നേതാക്കൾ അഭിപ്രായപ്പെട്ടു. സംസ്ഥാന സമിതി അംഗം അഡ്വ.ഷോൺ ജോർജ്, എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു,സംസ്ഥാന കമ്മിറ്റി അംഗം പി.പി.സജീവ്, ജില്ലാ വൈസ് പ്രസിഡന്റ് ഇ.കെ. നടരാജൻ, മണ്ഡലം പ്രസിഡന്റുമാരായ ഉണ്ണി മാങ്കോട്ട്, അഡ്വ. സൂരജ് ജോൺ,മറ്റ് പ്രാദേശിക നേതാക്കൾ എന്നിവർ കുട്ടമ്പുഴയിലെത്തി എൽദോയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
നിലവിലുള്ള വന നിയമങ്ങൾ പൊളിച്ചെഴുതേണ്ട കാലഘട്ടം അതിക്രമിച്ചിരിക്കുകയാണ്. നവംബർ മാസം ഒന്നാം തീയതി സംസ്ഥാന സർക്കാർ പുറത്തിറക്കിയ വന നിയമ ഭേദഗതി യിലൂടെ വന്യമൃഗങ്ങളുടെ സംരക്ഷണത്തിനാണ് കൂടുതൽ ഊന്നൽ നൽകിയിരിക്കുന്നത്.  ഇത് വനംവകുപ്പിലെ ബീറ്റ് ഓഫീസർക്ക് പോലും ആരെയും അറസ്റ്റ് ചെയ്യാമെന്ന് ഭേദഗതിയിൽ നിർദ്ദേശിക്കുന്നു. ഇത് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിലെ ജനപ്രതിനിധികൾ ഇത്തരം വിഷയങ്ങളിൽ അജ്ഞരാണ്. ഉദ്യോഗസ്ഥർ ഉണ്ടാക്കി നൽകുന്ന ഇത്തരം നിയമങ്ങൾ കണ്ണടച്ചു വിശ്വസിച്ചു പാസാക്കുന്നതാണ് കേരള നിയമസഭയിൽ അരങ്ങേറുന്നത് . കുടിയേറ്റ കർഷകനെ അവന്റെ കൃഷിയിടത്തിൽ നിന്നും ജനിച്ച മണ്ണിൽ നിന്നും ആട്ടി പായിക്കുവാനുള്ള ഗൂഢ തന്ത്രമാണ് യഥാർത്ഥത്തിൽ ഈ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. കാർഷിക മേഖലയിലെ വന്യമൃഗ ശല്യത്തിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ബിജെപി നേതാക്കൾ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാട്ടാനയുടെ ആക്രമത്തിൽ കൊല്ലപ്പെട്ട എൽദോ വന നിയമത്തിന്റെ രക്തസാക്ഷി: ബി.ജെ.പി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement