തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

Last Updated:

'ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ' മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാരിൻറെ തുടക്കകാലത്ത് വലിയ ചർച്ചയായിരുന്നു.

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ കെട്ടികിടക്കുന്ന ഫയലുകളിൽ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രി വീണ്ടും യോഗം വിളിച്ചു. അടുത്തമാസം നാലിന്  ആണ് വകുപ്പ് സെക്രട്ടറിമാരുടെ യോഗം. വീഡിയോ കോൺഫറൻസിംഗ് വഴിയുള്ള യോഗത്തിൽ ഹാജരാകാൻ എല്ലാ വകുപ്പ് സെക്രട്ടറിമാർക്കും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കത്തയച്ചു. തീർപ്പാക്കാത്ത ഫയലുകളുടെ ജൂലൈ 30 വരെയുള്ള കണക്ക് ഹാജരാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. സർക്കാർ നേരത്തെ പ്രഖ്യാപിച്ച ഫയൽ തീർപ്പാക്കൽ പരിപാടിയുടെ പുരോഗതി വിലയിരുത്തുന്നതിനാണ് യോഗം.
ലോക്ക് ഡൗൺ ആരംഭിക്കുന്നതിന് മുമ്പ് വരെയുള്ള ഏകദേശ കണക്ക് പ്രകാരം ഒന്നരലക്ഷത്തോളം ഫയലുകൾ സെക്രട്ടറിയേറ്റിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്.
TRENDING:രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ ആര്‍.എസ്.എസ്. സര്‍സംഘ ചാലക്; കോടിയേരി ബാലകൃഷ്ണൻ[NEWS]'15 വയസുവരെ ആർ.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട്': വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള[NEWS]'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്[NEWS]
കെട്ടിക്കിടക്കുന്ന ഫയലുകളിൽ തീർപ്പ് ഉണ്ടാക്കുന്നതിന് സമഗ്ര പരിപാടി സർക്കാരിൻറെ തുടക്കകാലത്ത് ആസൂത്രണം ചെയ്തെങ്കിലും അത് വേണ്ടവിധത്തിൽ മുന്നോട്ടുപോയില്ല. 'ഓരോ ഫയലിലും ഓരോ ജീവിതം ഉണ്ടെന്ന ' മുഖ്യമന്ത്രിയുടെ പ്രസ്താവന സർക്കാരിൻറെ തുടക്കകാലത്ത് വലിയ ചർച്ചയായിരുന്നു. സർക്കാരിൻറെ കാലാവധി അവസാനിക്കാൻ പത്തു മാസം കൂടി ശേഷിക്കെ ഫയൽ തീർപ്പാക്കൽ വീണ്ടും വേഗത്തിലാക്കാനാണ് ലക്ഷ്യമിടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തീർപ്പാകാതെ ഒന്നരലക്ഷത്തോളം ഫയലുകൾ; വീണ്ടും വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement