തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

Last Updated:

ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആര്യങ്കോട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ കെ ടി തോമസ്, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ചെല്ലമ്മ, മോളി, രമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

കണ്ണൂർ: ഇരിട്ടിയിൽ തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാല് പേർക്ക് പരിക്ക്. ഇരിട്ടി നേരമ്പോക്ക് റോഡിൽ വച്ചാണ് അപകടം. ഇരിട്ടി താലൂക്ക് ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ആര്യങ്കോട് സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് മറിഞ്ഞത്. കുറുകേ തെരുവുനായ്ക്കൾ ചാടിയനെ തുടർന്ന് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ സമീപത്തെ കടയുടെ ഭിത്തിയിൽ ഇടിച്ച ശേഷം മറയുകയായിരുന്നു.
ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ആര്യങ്കോട് സ്വദേശി ഓട്ടോറിക്ഷ ഡ്രൈവർ കെ ടി തോമസ്, ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ചെല്ലമ്മ, മോളി, രമ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
advertisement
കാൽനടയാത്രക്കാർക്കും ഇരുചക്ര മുൾപ്പെടെയുള്ള വാഹന യാത്രക്കാർക്കും ഭീഷണി തീർത്താണ് ഇരിട്ടി ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായ്ക്കൾ വിഹരിക്കുന്നത്. പല ഇടങ്ങളിലും അക്രമകാരികളായ തെരുവ് നായ്ക്കൾ മനുഷ്യരെ ആക്രമിക്കുന്ന സ്ഥിതിയാണുള്ളത്.
ഇരിട്ടി ടൗണും പരിസരവും നായ ഭീതിയിലാണ്. കോളേജുകളും സ്കൂളുകളും മറ്റ് സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും ഉള്ള സ്ഥലത്തേക്ക് കടന്നുപോകുന്ന പ്രധാന റോഡുകളിൽ ഒന്നാണ് ഇരിട്ടി നേരം പോക്ക് റോഡ്. ഇവിടെയാണ് കൂടുതലായും തെരുവുനായ്ക്കൾ വിഹരിക്കുന്നതും. ഇതിനതിരെ ബന്ധപ്പെട്ട അധികൃതർ ഉടൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
Next Article
advertisement
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
'കാര്യം പറയുമ്പോൾ സംഘിപ്പട്ടം ചാർത്തിയിട്ട് കാര്യമില്ല'; ശാസ്തമംഗലത്തെ എംഎൽഎ മുറി വിഷയത്തിൽ ശബരിനാഥൻ
  • 101 കൗൺസിലർമാർക്കുള്ള ഇടം അവർക്കുതന്നെ നൽകണമെന്ന് ശബരിനാഥൻ ആവശ്യം ഉന്നയിച്ചു

  • എംഎൽഎ ഹോസ്റ്റലിൽ രണ്ട് മുറിയുള്ളപ്പോൾ വികെ പ്രശാന്ത് ശാസ്തമംഗലത്തെ മുറിയിൽ തുടരുന്നത് ചോദ്യം

  • സംഘിപ്പട്ടം ഭയപ്പെടുത്തില്ലെന്നും കോൺഗ്രസിന്റെ നിലപാട് വ്യക്തമാണെന്നും പറഞ്ഞു

View All
advertisement