ശബരിമല: അക്രമങ്ങളെക്കുറിച്ച് സർക്കാർ സത്യവാങ്മൂലം ഇന്ന്

Last Updated:
പത്തനംതിട്ട: ശബരിമലയിലെ തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയത്ത് നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചു സർക്കാർ ഇന്ന് ഹൈക്കോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കും. ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിൽ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ഹർജികളാണ് ഹൈക്കോടതിയിലെ ദേവസ്വം ബെഞ്ചിന്‍റെ പരിഗണനയ്ക്ക് എത്തുന്നത്.
ശബരിമലയിൽ അക്രമം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര്യ സംരക്ഷണ സമിതി ചെയർമാൻ മനോജ് കുമാർ സമർപ്പിച്ച ഹർജി ഇന്നു കോടതി പരിഗണിക്കും. പൊലീസ് നടപടി സംബന്ധിച്ച് ഡി ജി പി ഇന്ന് സത്യവാങ്ങ്മൂലം സമർപ്പിക്കും.
അഹിന്ദുക്കളെ വിലക്കണമെന്നാവശ്യപ്പെട്ട് ടിജി മോഹന്‍ദാസ് നൽകിയ ഹര്‍ജിയില്‍ വാദം തുടരും. ചിത്തിര ആട്ട വിശേഷ കാലത്ത് ശബരിമലയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചുള്ള സ്പെഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ട് എന്നിവയും ഡിവിഷൻ ബെഞ്ചിന്‍റെ പരിഗണനയിലുണ്ട്.
advertisement
ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്‍റെ അന്വേഷണം ആവശ്യപ്പെട്ട് മറ്റൊരു ഹർജിയും കോടതിയിലെത്തും. അടിസ്ഥാന സൗകര്യ വികസനങ്ങളിലെ പോരായ്മ ചൂണ്ടികാട്ടി പിസി ജോർജ്ജ് എം എൽ എ, പ്രയാർ ഗോപാലകൃഷ്ണൻ എന്നിവർ സമർപ്പിച്ച ഹർജിയും ഇന്നു ഹൈക്കോടതി പരിഗണിക്കും. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ചു ദേവസ്വം ബോർഡ് വിശദീകരണവും നൽകും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല: അക്രമങ്ങളെക്കുറിച്ച് സർക്കാർ സത്യവാങ്മൂലം ഇന്ന്
Next Article
advertisement
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
'വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാൻ കഴിഞ്ഞു'; ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ
  • ട്രെഡ് മിൽ ഉപയോഗിക്കുന്നതിനിടെ അലക്ഷ്യമായി ഫോൺ എടുക്കാൻ ശ്രമിച്ചപ്പോൾ രാജീവ് ചന്ദ്രശേഖർ വീണ് പരിക്കേറ്റു.

  • 'വേദനയോടെയാണെങ്കിലും വിലപ്പെട്ട പാഠം പഠിക്കാൻ കഴിഞ്ഞു' എന്ന് രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്കിൽ കുറിച്ചു.

  • ട്രെഡ് മിൽ ചെയ്യുമ്പോൾ മൊബൈൽ ഫോൺ ജാഗ്രതയോടെ മാത്രം ഉപയോഗിക്കുക എന്ന ഗുണപാഠം അദ്ദേഹം പങ്കുവച്ചു.

View All
advertisement