കൊച്ചിയിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിവാങ്ങിയ ഗ്രേഡ് എസ്ഐ പിടിയിൽ

Last Updated:

വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം രൂപയാണ് എസ്‌ഐ ഉടമയോട് ആവശ്യപ്പെട്ടത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
കൊച്ചിയിൽ കേസിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിവാങ്ങിയ ഗ്രേഡ് എസ്ഐ വിജിലൻസിന്റെ പിടിയിൽ. കൊച്ചി മരട് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാറാണ് പിടിയിലായത്.വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിയായി പതിനായിരം രൂപയാണ് എസ്‌ഐ ഉടമയോട് ആവശ്യപ്പെട്ടത്.
പണം നൽകാതെ വാഹനം വിട്ടുതരില്ലെന്നാണ് എസ്ഐ ഉടമയോട് പറഞ്ഞത്.തുടർന്ന് വാഹന ഉടമ വിജിലൻസിനെ സമീപിക്കുകയായിരുന്നു. വിജിലന്‍സ് സംഘം നൽകിയ നോട്ടുകളുമായി വാഹന ഉടമ മരട് സ്‌റ്റേഷനിലെത്തി എസ്‌ഐ ഗോപകുമാറിന് പണം കൈമാറിയതിന് പിന്നാലെ വിജിലന്‍സ് സംഘം ഇയാളെ പിടികൂടുകയായിരുന്നു.എസ്‌ഐ ഗോപകുമാറിന്റെ വീട്ടിലടക്കം പരിശോധന നടത്തുമെന്നും വിജിലന്‍സ് പറഞ്ഞു. പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ പിടിച്ചെടുത്ത വാഹനം വിട്ടുനൽകുന്നതിന് കൈക്കൂലിവാങ്ങിയ ഗ്രേഡ് എസ്ഐ പിടിയിൽ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement