advertisement

കനാലില്‍ കാൽ വഴുതി വീണു; മുത്തശ്ശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു

Last Updated:

വീടിന് അകലെയുള്ള പാലത്തില്‍ തടഞ്ഞു നിന്ന മുത്തശ്ശിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്

പാലക്കാട്: കനാലില്‍ കാല്‍ വഴുതിവീണ് മുത്തശ്ശിയും പേരക്കുട്ടിയും മരിച്ചു. മലമ്പുഴ അകത്തേത്തറ ചെക്കിനി പാടം ലളിതകുമാരി (51) യും മകള്‍ മഞ്ജുവിന്റെ മകളായ ഏഴുമാസം പ്രായമായ ദക്ഷയുമാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കായിരുന്നു സംഭവം.
വീടിനു മുമ്പിലെ കനാലിലാണ് വീണത്. വീടിന് അകലെയുള്ള പാലത്തില്‍ തടഞ്ഞു നിന്ന ലളിതകുമാരിയുടെ മൃതദേഹം നാട്ടുകാരാണ് കണ്ടത്. നാട്ടുകാര്‍ പോലീസിനേയും ഫയര്‍ഫോഴ്‌സിനേയും അറിയിച്ചു. രാത്രി എട്ടു മണിയോടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. മധുസുദനനാണ് മരിച്ച ലളിതകുമാരിയുടെ ഭര്‍ത്താവ്. ചെന്നൈയില്‍ ഫോട്ടോഗ്രാഫറായ സതീഷ് ദേവാണ് മരിച്ച ദക്ഷയുടെ പിതാവ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കനാലില്‍ കാൽ വഴുതി വീണു; മുത്തശ്ശിയും ഏഴുമാസം പ്രായമായ പേരക്കുട്ടിയും മരിച്ചു
Next Article
advertisement
'വി എസിന്റെ പിഎ സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
'സുരേഷിനെ സ്ഥാനാർത്ഥിയാക്കരുത്'; മലമ്പുഴയിലും ഒറ്റപ്പാലത്തും കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്ന് ആവശ്യം
  • മലമ്പുഴ, ഒറ്റപ്പാലം മണ്ഡലങ്ങളിൽ കൈ ചിഹ്നത്തിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്ന് ആവശ്യം ഉയർന്നു

  • വിഎസിൻ്റെ പിഎ എ സുരേഷിനെ സ്ഥാനാർഥിയാക്കരുതെന്നും ബിജെപിക്ക് അവസരമൊരുക്കരുതെന്നും മുന്നറിയിപ്പ്

  • ഒറ്റപ്പാലത്ത് കോൺഗ്രസ് മത്സരിക്കണമെന്ന് കെപിഎസ്ടിഎ, പ്രാദേശിക നേതാക്കൾ പുറത്തുനിന്നുള്ളവർക്കെതിരെ.

View All
advertisement