advertisement

വിവാഹ സദ്യയ്ക്ക് പപ്പടം കിട്ടിയില്ല; ഇത്തവണ കൂട്ടത്തല്ല് തിരുവനന്തപുരത്ത്

Last Updated:

ഇക്കഴിഞ്ഞ ജനുവരിയിൽ കോട്ടയം നാട്ടകത്തും പപ്പടം വില്ലനായതിനെത്തുടർന്ന് അതിഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു

കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ
കൂട്ടത്തല്ലിന്റെ ദൃശ്യങ്ങൾ
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിൽ വിവാഹസൽക്കാരത്തിനിടെ പപ്പടത്തിന്റെ പേരിൽ കയ്യാങ്കളി. വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കം ഒടുവിൽ വലിയ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സദ്യ വിളമ്പുന്നതിനിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി തുടങ്ങിയ ചെറിയ വാക്കേറ്റമാണ് കൂട്ടത്തല്ലിലേക്ക് നയിച്ചത്.
ഹാളിനുള്ളിൽ കസേരകൾ വലിച്ചെറിയുന്നതിന്റെയും പരസ്പരം ചവിട്ടുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷം രൂക്ഷമായതോടെ മാറനല്ലൂർ, നരുവാമൂട് പൊലീസ് സ്റ്റേഷനുകളിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. എന്നാൽ, പിന്നീട് ഇരുവിഭാഗവും പരാതിയില്ലെന്ന് അറിയിച്ചതോടെ പോലീസ് കേസ് എടുക്കാതെ മടങ്ങുകയായിരുന്നു.
സമാനമായ രീതിയിൽ പപ്പടത്തിന്റെ പേരിൽ വിവാഹവീടുകളിൽ തല്ലുണ്ടാകുന്നത് ഇതാദ്യമല്ല. മുൻപ് കൊല്ലത്തും ഹരിപ്പാടും സദ്യക്കിടെ പപ്പടം കിട്ടാത്തതിനെച്ചൊല്ലി വലിയ സംഘർഷങ്ങൾ നടന്നിരുന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ കോട്ടയം നാട്ടകത്തും പപ്പടം വില്ലനായതിനെത്തുടർന്ന് അതിഥികൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിവാഹ സദ്യയ്ക്ക് പപ്പടം കിട്ടിയില്ല; ഇത്തവണ കൂട്ടത്തല്ല് തിരുവനന്തപുരത്ത്
Next Article
advertisement
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
‘ന്യൂറോ സർജനെന്ന വ്യാജേന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കില്‍’; തിരുവനന്തപുരം‌ മെഡിക്കല്‍ കോളേജില്‍ യുവതി പിടിയില്‍
  • തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഡോക്ടർ ചമഞ്ഞ് യുവതിയെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  • വാർഡുകളിൽ വ്യാജ ന്യൂറോ സർജൻ വേഷത്തിൽ ചുറ്റിയ യുവതിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയം.

  • ഭർത്താവ് ശ്രീചിത്രയിൽ ജോലി ചെയ്യുന്നുവെന്ന യുവതിയുടെ മൊഴി തെറ്റാണെന്ന് പൊലീസ് കണ്ടെത്തി.

View All
advertisement