RAIN LIVE: സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം പത്തായി; മേപ്പാടി ഉരുള്‍പൊട്ടലില്‍ രണ്ട് ലയങ്ങളുള്‍പ്പെടെയുളള പ്രദേശം ഒഴുകിപ്പോയി

Last Updated:

രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു

സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം പത്തായി. വയനാട് മേപ്പാടിയിലുണ്ടായി വന്‍ ഉരുള്‍പൊട്ടലില്‍ രണ്ട് ലയങ്ങളുള്‍പ്പെടെയുളള പ്രദേശം ഒഴുകിപ്പോയിട്ടുണ്ട്. പ്രദേശത്ത് നിന്ന് 163 കുടുംബങ്ങളെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേര്‍ന്നു. തിരുവനന്തപുരം കൊല്ലം ജില്ലകളൊഴികെയുള്ള ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മഴശക്തമായ ജില്ലകളില്‍ വെള്ളപ്പൊക്കത്തില്‍ നിരവധി പ്രദേശങ്ങളാണ് ഒറ്റപ്പെട്ടിരിക്കുന്നത്.
ഇടുക്കി ജില്ലയിൽ മാത്രം മൂന്നുപേർ മരിച്ചു. മറയൂരിൽ ഒഴുക്കിൽപ്പെട്ട് ജ്യോതി എന്ന സ്ത്രീ, കാഞ്ഞാറിൽ താമസിക്കുന്ന ഒഡീഷ സ്വദേശി മധു കൃഷ്ണാനി എന്നിവരാണ് മരിച്ചത്. മഴക്കെടുതിയിൽ ഇന്നലെ രാത്രി ഷെഡ് വീണ് പരിക്കേറ്റ ഇയാൾ കോട്ടയം മെഡി.കോളേജിൽ വെച്ച് ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ചിന്നക്കനാലിൽ മണ്ണിടിഞ്ഞു  വീണ്  ഒരുവയസുള്ള പെൺകുട്ടി മരിച്ചു. ചിന്നക്കനാൽ രാജശേഖരൻ നിത്യ ദമ്പതികളുടെ മകൾ മഞ്ജു ശ്രീ (1)ആണ് മരിച്ചത്. മട്ടന്നൂരിൽ കനത്തമഴയിൽ തോട്ടിൽ വീണ് മധ്യവയസ്കൻ മരിച്ചു. കുഴിക്കൽ ശിൽപ നിവാസിൽ കെ പത്മനാഭ (54) നാണ് മരിച്ചത്. അട്ടപ്പാടിയിലും പനമരത്തുമാണ് നേരത്തെ  രണ്ടുപേര്‍ മരിച്ചത്.
advertisement
തത്സമയ വിവരങ്ങൾ ചുവടെ...
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
RAIN LIVE: സംസ്ഥാനത്ത് കനത്ത മഴയില്‍ മരണം പത്തായി; മേപ്പാടി ഉരുള്‍പൊട്ടലില്‍ രണ്ട് ലയങ്ങളുള്‍പ്പെടെയുളള പ്രദേശം ഒഴുകിപ്പോയി
Next Article
advertisement
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
BJP ആസ്ഥാനത്ത് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം; ആർഎസ്എസുമായും കൂടിക്കാഴ്ച
  • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിസംഘം ബിജെപി ആസ്ഥാനവും ആർഎസ്എസ് ഓഫീസും സന്ദർശിച്ചു

  • സിപിസി-ആർഎസ്എസ് കൂടിക്കാഴ്ച പ്രേരണാ ബ്ലോക്കിൽ നടന്നു, ചർച്ച ഏകദേശം 30 മിനിറ്റ് നീണ്ടു

  • 2020 ഗാൽവാൻ സംഘർഷത്തിന് ശേഷം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിത്

View All
advertisement