കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു

Last Updated:

മേൽക്കോടതിയെ സമീപിക്കുന്നതിനായാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കാരാട്ട് റസാഖ് ആവശ്യപ്പെട്ടത്

കൊച്ചി: കൊടുവള്ളി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. മേൽ കോടതിയിൽ അപ്പീൽ നൽകുന്നതിന് 30 ദിവസത്തെ സ്റ്റേയാണ് കോടതി അനുവദിച്ചത്. കാരാട്ട് റസാഖിന് നിയമസഭാ നടപടികളിൽ പങ്കെടുക്കാം. എന്നാൽ എം.എൽ.എ. എന്ന നിലയിൽ ആനുകൂല്യങ്ങൾ കൈപ്പറ്റരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. കൊടുവള്ളി എം.എൽ.എയായ കാരാട്ട് റസാഖ് നൽകിയ ഹർജിയിലാണ് കോടതി വിധി സ്റ്റേ ചെയ്തത്. മേൽക്കോടതിയെ സമീപിക്കുന്നതിനായാണ് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് കാരാട്ട് റസാഖ് ആവശ്യപ്പെട്ടിരുന്നത്. അഭിഭാഷകനായ കെ.എം. ഫിറോസ് മുഖേനയാണ് കാരാട്ട് റസാഖ് ഹൈക്കോടതിയെ സമീപിച്ചത്. കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ജസ്റ്റിസ് എബ്രഹാം മാത്യൂ തന്നെയാണ് സ്റ്റേ അനുവദിച്ചത്.
എതിർ സ്ഥാനാർഥിയ്ക്കെതിരെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിന് കാരാട്ട് റസാഖിനെ അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. എന്നാൽ വിജയിയായി പ്രഖ്യാപിക്കണമെന്ന എതിർ സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നില്ല.
യുഡിഫ് സ്ഥാനാർഥി എം.എ. റസാഖ് മാസ്റ്ററെ വ്യക്തിപരമായി തേജോവധം ചെയ്യുന്ന തരത്തിലുള്ള വീഡിയോ ഡോക്യുമെന്ററി സൃഷ്ടിച്ചു പ്രചരണം നടത്തി എന്നാണ് കാരാട്ട് റസാഖിനെതിരായ പരാതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടർമാരായ കെ.പി. മുഹമ്മദ്‌, മുഹമ്മദ്‌ കുഞ്ഞി എന്നിവരാണ് കോടതിയിൽ ഹർജി നൽകിയത്.
advertisement
മുസ്ലീം ലീഗ് നേതാവായിരുന്ന കാരാട്ട് റസാഖ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാർട്ടി വിട്ട് ഇടതുമുന്നണിയുമായി സഹകരിച്ചത്. വാശിയേറിയ തെരഞ്ഞെടുപ്പിനൊടുവിലാണ് 573 വോട്ടുകൾക്ക് കാരാട്ട് റസാഖ് വിജയിച്ചത്.\
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഉത്തരവ് സ്റ്റേ ചെയ്തു
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement