ടിടിഇമാർ കോച്ചിൽ നിന്നിറക്കിവിട്ട കുഞ്ഞ് മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും

Last Updated:
കണ്ണൂർ: സ്ലീപ്പർ കോച്ചിൽ സീറ്റു നൽകാതെ ടിടിഇമാർ ഇറക്കി വിട്ടതിനെ തുടർന്ന് ഒരു വയസുകാരി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർക്ക് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു. അടിയന്തിരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങളും ഇടക്കാല റിപ്പോർട്ടിൽ ഉണ്ടാകണമെന്ന് കമ്മീഷൻ അംഗം കെ മോഹൻകുമാറിന്‍റെ ഉത്തരവിൽ പറയുന്നു.
ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഒരു വയസുകാരി പെൺകുട്ടിക്കാണ് ടി ടി ഇമാരുടെ കർശന നടപടിയിൽ ജീവൻ നഷ്ടമായത്. കണ്ണൂർ ഇരിക്കൂർ കെ സി ഹൗസിൽ ഷമീർ - സുമയ്യ ദമ്പതികളുടെ മകൾ മറിയം ആണ് മരിച്ചത്. സീറ്റിനും വൈദ്യസഹായത്തിനും വേണ്ടി ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും ലഭിച്ചില്ലെന്ന് കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു.
അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ടി ടി ഇമാർ ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. മംഗലാപുരം - തിരുവനന്തപുരം മാവേലി എക്സ്പ്രസിലാണ് സംഭവം. കഴിഞ്ഞദിവസം രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഒരു വയസുകാരിയുടെ ദാരുണാന്ത്യം.
advertisement
 കുട്ടി തളർന്നതിനെ തുടർന്ന് കുറ്റിപ്പുറത്തിനടുത്ത് എത്തിയപ്പോൾ യാത്രക്കാർ അപായച്ചങ്ങല വലിച്ച് ട്രയിൻ നിർത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. മൂന്നുമാസം മുമ്പ് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.
 കഴിഞ്ഞദിവസം കുട്ടിക്ക് പനി ബാധിച്ചിരുന്നു. ശ്രീചിത്രയിൽ വിളിച്ചപ്പോൾ കൊണ്ടുചെല്ലാൻ പറയുകയായിരുന്നു. രാത്രി റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും ജനറൽ ടിക്കറ്റ് ആയിരുന്നു ലഭിച്ചത്. ബോഗിയിൽ തിരക്കായതിനാൽ സ്പീപ്പർ കോച്ചിൽ കയറുകയായിരുന്നു. എന്നാൽ, ടി ടി ഇമാർ കാരണങ്ങൾ ഒന്നും കേൾക്കാതെ ഇവരെ ഇറക്കിവിടുകയായിരുന്നു. തുടർന്ന് സുമയ്യ കുട്ടിയെയും കൊണ്ട് ലേഡീസ് കംപാർട്മെന്‍റിലും ഷമീർ ജനറൽ കംപാർട്മെന്‍റിലും കയറുകയായിരുന്നു. കുട്ടിയുടെ അവസ്ഥ കണ്ട യാത്രക്കാർ ആണ് ചങ്ങല വലിച്ച് വണ്ടിനിർത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിടിഇമാർ കോച്ചിൽ നിന്നിറക്കിവിട്ട കുഞ്ഞ് മരിച്ച സംഭവം മനുഷ്യാവകാശ കമ്മീഷൻ അന്വേഷിക്കും
Next Article
advertisement
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
മമ്മൂട്ടിയുടെ കാരുണ്യസ്പർശം; ‘വാത്സല്യം’ പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
  • മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയിലൂടെ അഞ്ചുവയസ്സുകാരിക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ നടത്തി.

  • രാജഗിരി ആശുപത്രിയിൽ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിൽ പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ വിജയകരമായി നടത്തി.

  • സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് വാത്സല്യം പദ്ധതി സൗജന്യ ശസ്ത്രക്രിയകൾ നൽകുന്നു.

View All
advertisement