'ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തണം'; കമ്പനി അധികൃതർ അഭ്യർത്ഥിച്ചുവെന്ന് ഇ.പി. ജയരാജൻ

Last Updated:

രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് മറുപടി നൽകിയതായി ഇ പി ജയരാജൻ

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെ അനുനയിപ്പിക്കാൻ ഇൻഡിഗോ എയർലൈൻസിന്റെ നീക്കം കമ്പനിയുടെ വിമാനത്തിൽ കയറില്ലെന്ന തീരുമാനം പിൻവലിക്കണണമെന്ന് വിമാനക്കമ്പനിആവശ്യപ്പെട്ടതായി ഇ പി ജയരാജൻ വ്യക്തമാക്കി. ഫോണിലൂടെയാണ് ഇക്കാര്യം ഇൻഡിഗോ ആവശ്യപ്പെട്ടത്. എന്നാൽ രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്ന് ഇ പി മറുപടി നൽകി. ഉന്നത ഉദ്യാഗസ്ഥ ഫോണിൽ വിളിച്ചെന്ന് ജയരാജൻ പറഞ്ഞു.
കഴിഞ്ഞ ജൂൺ 13ന് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിലാണ് ഇൻഡിഗോ ജയരാജന് മൂന്നാഴ്ച യാത്ര വിലക്ക് ഏർപ്പെടുത്തിയത്. ഇതിനെ തുടർന്ന് ഇൻഡിഗോയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി ഇ പി രംഗത്തെത്തിയിരുന്നു. വൃത്തികെട്ടതും നിലവാരമില്ലാത്തതുമായ കമ്പനിയായ ഇൻഡിഗോയിൽ താനും തന്റെ കുടുംബവും ഇനിമുതൽ യാത്ര ചെയ്യില്ലെന്നായിരുന്നു ദൃഢപ്രതിജ്ഞയെടുത്തെന്നായിരുന്നു ഇ പി പറഞ്ഞത്.
advertisement
തുടർന്ന്, ഇൻഡിഗോ ഉദ്യോഗസ്ഥർ തന്നെ വിളിച്ച് ക്ഷാമപണം നടത്തിയെന്നും ജയരാജൻ പറഞ്ഞു. ട്രെയിനിലായിരുന്നു ജയരാജന്റെ തുടർന്നുള്ള യാത്രകൾ. സാമ്പത്തികലാഭവും ആരോഗ്യവും നല്ല ഉറക്കവും ലഭിക്കുന്നതിനാൽ ട്രെയിനിൽ യാത്രചെയ്യുന്നതാണ് തനിക്ക് സൗകര്യമെന്നും ഇ പി ജയരാജൻ പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഇൻഡിഗോയിൽ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തണം'; കമ്പനി അധികൃതർ അഭ്യർത്ഥിച്ചുവെന്ന് ഇ.പി. ജയരാജൻ
Next Article
advertisement
ശബരിമല പുല്ലുമേട് പാതയിൽ സ്പോട്ട്  ബുക്കിങ്ങിലൂടെ ദിവസേന 1000 പേരെ മാത്രം അനുവദിക്കും
ശബരിമല പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന 1000 പേരെ മാത്രം അനുവദിക്കും
  • ശബരിമല പുല്ലുമേട് പാതയിൽ സ്പോട്ട് ബുക്കിങ്ങിലൂടെ ദിവസേന 1000 തീർത്ഥാടകർക്ക് മാത്രമേ അനുവദിക്കൂ

  • വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്കു നിയന്ത്രണം ബാധകമല്ല, ഹൈക്കോടതി നിർദ്ദേശം പ്രകാരമാണ് തീരുമാനം

  • എരുമേലി വഴി എത്തുന്നവർക്കു പ്രത്യേക പാസ് നിലവിൽ ഇല്ല, ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണ്

View All
advertisement