'അബ്ദുൽ നാസർ മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണം'; സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന

Last Updated:

കെ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, ആർ അജയൻ, നടി ജോളി ചിറയത്ത്, അഡ്വ. കുക്കു ദേവകി, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ളവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.

തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുൽ നാസർ മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന ആവശ്യവുമായി സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന. അമ്പതിലധികം പേരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്.
അശോകൻ ചരുവിൽ, കെ സച്ചിദാനന്ദൻ, സെബാസ്റ്റ്യൻ പോൾ, സണ്ണി എം കപിക്കാട്, ആർ അജയൻ, നടി ജോളി ചിറയത്ത്, അഡ്വ. കുക്കു ദേവകി, സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദീഖ് എന്നിവരുൾപ്പെടെയുള്ളവർ പ്രസ്താവനയിൽ ഒപ്പുവെച്ചിട്ടുണ്ട്.
കുറച്ചു ദിവസങ്ങൾക്ക് മുന്‍പ് സൈനസൈറ്റിസ് എന്ന് തോന്നിക്കുന്ന വേദന ഉണ്ടായെന്നും സ്ട്രോക്ക് പോലെ മുഖം കോടി വലതുകയ്യുടെ ചലനശേഷി നഷ്ടപ്പെടുകയും ചെയ്തതായി അബ്ദുൽ നാസർ മഅദനി അറിയിച്ചിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന്‌ ജാമ്യവ്യവസ്ഥയിൽ ഇളവ്‌ തേടി സുപ്രിംകോടതിയെ സമീപിക്കാനും മഅദനി തീരുമാനിച്ചിട്ടുണ്ട്.
advertisement
2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് അ​ദ്ദേഹം. കേസിന്റെ വിചാരണ നാല് മാസത്തിനകം പൂർത്തിയാക്കുമെന്ന് കർണാടക സർക്കാർ സുപ്രീം കോടതിയിൽ അന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കേസിന്റെ വിചാരണ ഇതുവരെ പൂർത്തിയായിട്ടില്ല.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അബ്ദുൽ നാസർ മഅദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണം'; സാംസ്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന
Next Article
advertisement
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
ഓട വൃത്തിയാക്കാൻ ആദ്യം ഇറങ്ങിയ ആളെ തേടി ഇറങ്ങിയ രണ്ടുപേരടക്കം മൂന്ന് തൊഴിലാളികൾ മരിച്ചു
  • മൂന്നു തൊഴിലാളികൾ ഓട വൃത്തിയാക്കുന്നതിനിടെ കുടുങ്ങി മരിച്ചു; രക്ഷാപ്രവർത്തനം ഒരു മണിക്കൂർ നീണ്ടു.

  • ഓട വൃത്തിയാക്കാൻ ഇറങ്ങിയതിനെ തുടർന്ന് തമിഴ്നാട് സ്വദേശികളായ മൂന്ന് പേർ ദാരുണാന്ത്യം.

  • സുരക്ഷാക്രമീകരണങ്ങളില്ലാതെ ഓടയിൽ ഇറങ്ങിയതിനെ തുടർന്ന് വിഷവായു ശ്വസിച്ച് മൂന്നു പേർ മരിച്ചു.

View All
advertisement