മലപ്പുറം എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഹാലിളകുന്നില്ല; സ്വർണക്കടത്തിനെതിരെ മതവിധി ഇറക്കണമെന്ന് പറഞ്ഞത് കെ.ടി ജലീൽ; കെ സുരേന്ദ്രൻ

Last Updated:

ശബരിമല കലക്കിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും സ്ത്രീകളെ പ്രവേശിപ്പിച്ചത് പോലീസ് നടത്തിയ ഗൂഢാലോചനയിലൂടെയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു

മലപ്പുറം എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഹാലിളകുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസി‍ഡന്റ് കെ സുരേന്ദ്രൻ. സ്വർണ്ണക്കടത്തിനെതിരെ മതവിധി ആവശ്യപ്പെട്ടത് കെ.ടി ജലീലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൂടാതെ പൂരം കലക്കിയത് അന്വേഷിക്കാൻ മാത്രം ആവേശം കാണിച്ചാൽ പോരെന്നും. ശബരിമല കലക്കിയതിനെ കുറിച്ച് സമഗ്രമായ അന്വേഷണം വേണം. സ്ത്രീകളെ പ്രവേശിപ്പിച്ചത് പോലീസ് നടത്തിയ ഗൂഢാലോചനയിലൂടെയെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
ALSO READ:'മലപ്പുറത്തിൻ്റെ അപകീർത്തി മാറാൻ സ്വർണക്കടത്തിനെതിരെ പാണക്കാട് തങ്ങൾ മതവിധി പുറപ്പെടുവിക്കണം'; കെ.ടി ജലീൽ
അതേസമയം മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ അനുകൂല വിധിക്ക് സത്യം ജയിച്ചുവെന്നും ഒരു കേസിനെയും ഭയക്കുന്നില്ല എന്നും സുരേന്ദ്രൻ പറഞ്ഞു. സിപിഐഎം- കോൺഗ്രസ് -ലീഗ് ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നും സുരേന്ദ്രൻ പറഞ്ഞു. കള്ളക്കേസിൽ കുടുക്കി ബിജെപിയെ താറടിക്കാൻ ശ്രമിച്ചുവെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.
മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി. സുരേന്ദ്രനെ കൂടാതെ മറ്റ് 5 പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് കേസ് നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചതിനാൽ കെ സുരേന്ദ്രൻ ഉൾപ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറം എന്ന് കേൾക്കുമ്പോൾ ഞങ്ങൾക്ക് ഹാലിളകുന്നില്ല; സ്വർണക്കടത്തിനെതിരെ മതവിധി ഇറക്കണമെന്ന് പറഞ്ഞത് കെ.ടി ജലീൽ; കെ സുരേന്ദ്രൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement