കാസർഗോഡ് പള്ളിക്കര റെയില്‍വേ മേല്‍പ്പാലം പൂർത്തിയായി; കന്യാകുമാരി പനവേൽ ദേശീയപാതയിലെ അവസാന റെയില്‍വേ ഗേറ്റും ഒഴിവായി

Last Updated:

നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയപാതയിലെ പള്ളിക്കര റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് ഒരുങ്ങി

kasargod_pallikkara
kasargod_pallikkara
കാസർഗോഡ്: നീലേശ്വരം, പള്ളിക്കര റെയില്‍വേ മേല്‍പ്പാല നിർമ്മാണം പൂർത്തിയായി. ദേശീയപാതയില്‍ മുംബൈക്കും കന്യാകുമാരിക്കും ഇടയിലുള്ള അവസാന റെയില്‍വേ ഗേറ്റാണ് ഇതോടെ ഒഴിവാകുന്നത്.
നീണ്ട 15 വർഷത്തെ കാത്തിരിപ്പിന് ശേഷം ദേശീയപാതയിലെ പള്ളിക്കര റെയിൽവേ മേൽപ്പാലം ഗതാഗതത്തിന് ഒരുങ്ങി. ഈ മാസം അവസാന വാരം പാലത്തിലൂടെ പരീക്ഷണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടത്തിവിടും. 2018ലാണ് മേൽപ്പാല നിർമ്മാണം ആരംഭിച്ചത്.
എറണാകുളത്തെ ഇകെകെ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡാണ് പാല നിർമ്മാണം ഏറ്റെടുത്തത്. 68 കോടിയോളം ചെലവിൽ 780 മീറ്റര്‍ നീളത്തിലും 45 മീറ്റര്‍ വീതിയിലും നാലുവരിയായാണ് പാലം നിർമ്മിച്ചത്. ദേശീയ പാതയിൽ റെയിൽവേ ഗേറ്റുള്ള ഏക സ്ഥലം പള്ളിക്കരയാണ്. 29 ഓളം ട്രെയിനുകൾ ദിവസം പാളത്തിലൂടെ കടന്നു പോകുന്നുണ്ട്. മേൽപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ ഇവിടുത്തെ ഗതാഗത കുരുക്കിനും പരിഹാരമാകും.
advertisement
അതിഗുരുതരാവസ്ഥയിലുള്ള രോഗികളെയും കൊണ്ട് മംഗളൂരുവിലേക്കും കണ്ണൂരിലേക്കും പോകുന്ന ആംബുലൻസുകളടക്കം റെയില്‍വേ ഗേറ്റിന് മുന്നില്‍ നില്‍ക്കേണ്ടിവരുന്ന ഗതികേടിലായിരുന്നു.
ട്രെയിനുകള്‍ കടന്നുപോകുമ്പോള്‍ വാഹനങ്ങളുടെ നിര തെക്ക് കാര്യങ്കോട് പാലത്തോളവും വടക്ക് കരുവാച്ചേരി വരെയും നീണ്ടുപോകാറുണ്ട്.
കോവിഡ് കാലം, കനത്ത മഴ, സാങ്കേതിക അനുമതി തുടങ്ങിയവയെ അതിജീവിച്ചാണ് ഇപ്പോൾ പാല നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. പാലത്തിന് മുകളിൽ ഇരുവശങ്ങളിലുമായി വിളക്കുകളും സ്ഥാപിച്ചു കഴിഞ്ഞു. വാഹനങ്ങൾ കടത്തിവിടുന്നതോടെ പള്ളിക്കര ലെവൽ ക്രോസും എന്നെന്നേക്കുമായി അടച്ചിടും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് പള്ളിക്കര റെയില്‍വേ മേല്‍പ്പാലം പൂർത്തിയായി; കന്യാകുമാരി പനവേൽ ദേശീയപാതയിലെ അവസാന റെയില്‍വേ ഗേറ്റും ഒഴിവായി
Next Article
advertisement
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
തൂക്കം 50 കിലോ കുറച്ചാല്‍ 1.3 കോടി രൂപയുടെ കാര്‍ നല്‍കാമെന്ന് ജിം; തൂക്കത്തിനൊപ്പം ആളും തീര്‍ന്നുപോകുമെന്ന് കമന്റ്‌
  • ചൈനയിലെ ജിം 50 കിലോ കുറച്ചാൽ 1.3 കോടി രൂപയുടെ പോർഷെ കാർ സമ്മാനമായി നൽകുമെന്ന് വാഗ്ദാനം.

  • മൂന്ന് മാസത്തിനുള്ളിൽ 50 കിലോ കുറയ്ക്കുക സുരക്ഷിതമല്ലെന്ന് ആരോഗ്യവിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു.

  • ചാലഞ്ചിൽ പങ്കെടുക്കാൻ 1.23 ലക്ഷം രൂപ രജിസ്‌ട്രേഷൻ ഫീസ്, 30 പേർ മാത്രം പങ്കെടുക്കാൻ അനുവദിക്കും.

View All
advertisement