കേരളത്തിലെ മന്ത്രിമാർ ക്യൂബൻ ഉപപ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തി

Last Updated:

അർബുദ വാക്‌സിൻ വികസനം, അൽസ്ഹൈമേഴ്സ്– പ്രമേഹം മരുന്നുകളുടെ വികസനം തുടങ്ങിയവയിലെ ക്യൂബൻ സഹകരണം, വിവിധ കായിക ഇനങ്ങളിലെ കളിക്കാരെയും പരിശീലകരെയും പരസ്പരം കൈമാറൽ, ക്യൂബൻ യൂണിവേഴ്സിറ്റികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടങ്ങിയവ ചർച്ചയായി

News18
News18
ന്യൂഡൽഹി: ക്യൂബൻ ഉപപ്രധാനമന്ത്രി ഡോ. എഡ്വേർഡോ മാർട്ടിനെസ് ഡയസുമായി കേരളത്തിൽ നിന്നുള്ള മന്ത്രിമാരുടെ സംഘം കൂടിക്കാഴ്ച നടത്തി. ആരോഗ്യം, കായികം, യുവനജനകാര്യം, ഉന്നത വിദ്യാഭ്യാസം, സാംസ്കാരികം, ബയോ ടെക്നോളജി, ആയുർവേദം തുടങ്ങിയ മേഖലകളിൽ ക്യൂബയുമായി സഹകരിക്കുന്നത് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച.
ക്യൂബൻ സർക്കാരിന്റെ ക്ഷണം സ്വീകരിച്ചു മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വീണാ ജോർജ്, വി അബ്ദുറഹിമാൻ എന്നിവരാണ് ചർച്ചയ്ക്കെത്തിയത്. 2023 ജൂണിൽ മുഖ്യമന്ത്രി പിണറായി വിജയൻ ക്യൂബ സന്ദർശിച്ചു തുടക്കമിട്ട സഹകരണത്തിന്റെ തുടർനടപടിയായാണ് കുടിക്കാഴ്ച്ചയെന്ന് മന്ത്രിമാർ അറിയിച്ചു.
അർബുദ വാക്‌സിൻ വികസനം, അൽസ്ഹൈമേഴ്സ്– പ്രമേഹം മരുന്നുകളുടെ വികസനം തുടങ്ങിയവയിലെ ക്യൂബൻ സഹകരണം, വിവിധ കായിക ഇനങ്ങളിലെ കളിക്കാരെയും പരിശീലകരെയും പരസ്പരം കൈമാറൽ, ക്യൂബൻ യൂണിവേഴ്സിറ്റികളുമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ സഹകരണം തുടങ്ങിയവ ചർച്ചയായി.
advertisement
15 അംഗ ക്യൂബൻ സംഘത്തിൽ ആരോഗ്യവകുപ്പിന്റെ പ്രഥമ ഉപമന്ത്രി ടാനിയ മാർഗരിറ്റ ക്രൂസ് ഹെർണാണ്ടസ്, അംബാസഡർ ജുവാൻ കാർലോസ് മാർസൽ അഗ്യുലേര തുടങ്ങിയവർ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ എം എബ്രഹാം, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, വകുപ്പ് സെക്രട്ടറിമാർ, സ്ഥാപന മേധാവികൾ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ മന്ത്രിമാർ ക്യൂബൻ ഉപപ്രധാനമന്ത്രിയുമായി ഡൽഹിയില്‍ കൂടിക്കാഴ്ച നടത്തി
Next Article
advertisement
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ട്രാവിസ് ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി രൂപ വീതം വാഗ്ദാനം ചെയ്തോ?
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റില്‍ നിന്ന് ഒഴിവാകാന്‍ കമ്മിന്‍സിനും ഹെഡിനും IPL ഫ്രാഞ്ചൈസി 58 കോടി വാഗ്ദാനം ചെയ്തോ?
  • ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടി20 കളിക്കാന്‍ 58 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് റിപ്പോര്‍ട്ട്.

  • പാറ്റ് കമ്മിന്‍സും ട്രാവിസ് ഹെഡും ഈ വാഗ്ദാനം നിരസിച്ച് ഓസ്‌ട്രേലിയയ്ക്കായി കളിക്കാന്‍ തീരുമാനിച്ചു.

  • ഓസ്‌ട്രേലിയയുടെ ബിഗ് ബാഷ് ലീഗിനെ സ്വകാര്യവത്കരിക്കാന്‍ ഈ സംഭവങ്ങള്‍ പ്രേരണ നല്‍കിയതായി റിപ്പോര്‍ട്ട്.

View All
advertisement