Kerala Rains| സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; രണ്ട് മരണം; ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Last Updated:

കേരളത്തിൽ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയിൽ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് രണ്ട് മരണം. കാസർഗോഡും പാലക്കാടും ആണ് മരണം റിപ്പോർട്ട് ചെയ്തത്. ആലപ്പുഴയിൽ ഒരാളെ കാണാതായി. ഇടുക്കിയിൽ ഒരു വീട് പൂർണമായും തകർന്നു. സംസ്ഥാനത്ത് 137 വീടുകൾ ഭാഗികമായും തകർന്നു.
കനത്ത മഴയെ തുടർന്ന്  ജില്ലകളിൽ  നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് നാളെ അവധി.
എറണാകുളത്ത് അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
Also Read- വയലിലെ കള പറിക്കുന്നതിനിടയിൽ തെങ്ങ് ദേഹത്ത് വീണു; പാലക്കാട് 55 കാരിക്ക് ദാരുണാന്ത്യം
കേരളത്തിൽ ലഭിക്കേണ്ട മഴയുടെ ശരാശരിയുടെ ഇരട്ടിയിൽ അധികം രണ്ട് ദിവസത്തിനിടെ ലഭിച്ചു കഴിഞ്ഞു. രണ്ട് ദിവസത്തിനിടെ കാസർഗോഡ് 17 സെമീറ്ററും കോട്ടയത്ത് 15 സെന്റീ മീറ്ററിനു മുകളിലും മഴ ലഭിച്ചു. കണ്ണൂർ കാസർഗോഡ്, ഇടുക്കി ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് ആണ്.
advertisement
Also Read- മൂന്ന് മാസത്തിനിടെ രണ്ട് ജീവനെടുത്ത കോട്ടയം മാർമല വെള്ളച്ചാട്ടത്തില്‍ സുരക്ഷാക്രമീകരണങ്ങൾ
എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടലാക്രമണമാണ്. നായരമ്പലം, ഞാറയ്ക്കൽ ഭാഗങ്ങളിൽ വീടുകളിലേയ്ക്ക് വെള്ളം കയറിയതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറില്ലെന്ന നിലപാടിലാണ് പ്രദേശവാസികൾ.
കോട്ടയത്ത് ശക്തമായ മഴയിൽ നദികൾ കരകവിഞ്ഞു. മണിമലയാറ്റിൽ പഴയിടം കോസ് വെയിൽ വെള്ളം കയറി. പുളിക്കൽ കവലയിൽ കെ കെ റോഡിൽ വെള്ളക്കെട്ടുണ്ടായി. വാഴൂരിൽ തോട് കരകവിഞ്ഞു എസ്ബിഐ ജംഗ്ഷനിൽ വെള്ളം കയറി. പനച്ചിക്കാട് അമ്പാട്ടുകടവിൽ റോഡിലും വെള്ളംകയറി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Rains| സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു; രണ്ട് മരണം; ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Next Article
advertisement
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
കേരളത്തിന് വീണ്ടും വന്ദേഭാരത് അനുവദിച്ചു; സർവീസ് എറണാകുളം-ബെംഗളൂരു റൂട്ടിലെന്ന് രാജീവ് ചന്ദ്രശേഖർ
  • എറണാകുളം-ബെംഗളൂരു റൂട്ടിൽ കേരളത്തിന് മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ അനുവദിച്ചു.

  • നവംബർ പകുതിയോടെ എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ആരംഭിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ.

  • ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു.

View All
advertisement