ബംഗ്ലാദേശ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേരള സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ

Last Updated:

കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു

കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്
കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസ്
തിരുവനന്തപുരം: ബംഗ്ലാദേശ് സ്വദേശിയായ വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വകുപ്പ് മേധാവിക്ക് സസ്‌പെന്‍ഷന്‍. കേരള സർവകലാശാലയുടെ കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി വകുപ്പ് മേധാവി ഡോ. എസ് എം റാഫിയെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പ് മേധാവി സ്ഥാനത്ത് നിന്ന് നീക്കാനും ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
ആരോപണ വിധേയനായ അധ്യാപകൻ സ്ഥിരമായി മദ്യപിച്ച് ക്യാമ്പസിൽ വരാറുണ്ടെന്നും മദ്യപിച്ച് കാറോടിച്ച് ക്യാമ്പസിൽ അപകടം വരുത്തിയിട്ടുണ്ടെന്നും യൂണിയൻ ചെയർമാനും പരാതി നൽകിയിരുന്നു. ഐസിസിആര്‍ സ്കോളർഷിപ്പോടെ ഇന്റർനാഷണൽ റിലേഷൻ സ്റ്റഡീസ് പഠിക്കുന്ന വിദ്യാർത്ഥിയുടെ പരാതിയിൽ‌ ക്യാമ്പസ് ഡയറക്ടർ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു.
ഇതും വായിക്കുക: മംഗളൂരുവിൽ പള്ളി സെക്രട്ടറിയായ യുവാവിനെ വെട്ടിക്കൊന്നു; ഒരു മാസത്തിനിടെ മൂന്നാമത്തെ കൊലപാതകം
ചൊവ്വാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ പ്രത്യേക അജണ്ടയായി ഈ വിഷയം പരിഗണിച്ചു. തുടർന്ന് ചർച്ചയ്ക്ക് ശേഷമാണ് നടപടിയെടുത്തത്. അന്വേഷണത്തിന് സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതിയെ നിയോഗിക്കാനും അക്വാട്ടിക് ബയോളജി പ്രൊഫസർ എ ബിജുകുമാറിന് വകുപ്പ് മേധാവിയുടെ ചുമതല നൽകാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. മൂന്ന് വർഷം മുൻപാണ് റാഫിയെ അസോസിയേറ്റ് പ്രൊഫസറായി സർവകലാശാല നേരിട്ട് നിയമിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബംഗ്ലാദേശ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കേരള സർവകലാശാല അധ്യാപകന് സസ്‌പെൻഷൻ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement