തഹസിൽദാർ മുതൽ സ്വീപ്പർ വരെ; 2 വര്‍ഷത്തിനിടെ കൈക്കൂലി കേസില്‍‌ വിജിലന്‍സ് പിടിയിലായത് 40ഓളം റവന്യൂ ജീവനക്കാര്‍

Last Updated:

500 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ച കേസുകൾ ഇതിൽ ഉൾപ്പെടും.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കൈക്കൂലി ആവശ്യപ്പെട്ടതിന് രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് വിജിലൻസ് പിടിയിലായത് നാൽപതോളം റവന്യു ഉദ്യോഗസ്ഥർ. തഹസിൽദാർ മുതൽ സ്വീപ്പർ വരെ ഉള്ള ജീവനക്കാരെയാണ് വിവിധ സ്ഥലങ്ങളിലായി വിജിലന്‍സ് പിടികൂടിയത്. മുന്നൂറ്റി അൻപതിലേറെ മിന്നൽ പരിശോധനകളിലൂടെയാണ് ഇവര്‍ പിടിയിലാകുന്നത്. 500 രൂപ മുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ കൈക്കൂലി ചോദിച്ച കേസുകൾ ഇതിൽ ഉൾപ്പെടും.
വില്ലേജ് ഓഫിസുകൾ കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങുന്ന സംഭവങ്ങളാണ് കൂടുതലും പിടികൂടിയത്. താലൂക്ക് ഓഫിസു കളിലും അറസ്റ്റുണ്ടായി. പാലക്കാട് കടമ്പഴിപ്പുറം വില്ലേജ് ഓഫിസിലെ  വിരമിച്ച റവന്യു ഉദ്യോഗസ്ഥനെയും കൈക്കൂലി കേസിൽ കഴിഞ്ഞ വർഷം വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. റവന്യു വകുപ്പിന് സ്വന്തമായി വിജിലൻസ് വിഭാഗമുണ്ടെങ്കിലും പരിശോധനയും നടപടികളും ശക്തമല്ല.
സർട്ടിഫിക്കറ്റുകളും ഭൂരേഖകളും ലഭിക്കുന്നതിന് വേണ്ടി ജീവനക്കാര്‍ കൂടുതലും കൈക്കൂലി ആവശ്യപ്പെടുന്നത്. റവന്യു വകുപ്പിൽ നിന്നുള്ള 24 സർട്ടിഫിക്കറ്റുകൾക്കായി ഇ ഡിസ്ട്രിക്ട് പോർട്ടൽ വഴിയാണ് അപേക്ഷ നല്‍കേണ്ടത്. നികുതി അടയ്ക്കാനും പോക്കു വരവ്, ഭൂമി തരംമാറ്റം തുടങ്ങിയ സേവനങ്ങൾക്കും റവന്യു ഇ സർവീസസ് പോർട്ടലും സജ്ജമാണ്.
advertisement
എന്നാൽ, ഇതൊന്നും അറിയാതെ പലപ്പോഴും അപേക്ഷകൻ വില്ലേജ് ഓഫിസിലെത്തുമ്പോഴാണ് ജീവനക്കാര്‍ ഇവരെ ചൂഷണം ചെയ്യുന്നത്. ഇക്കാര്യങ്ങൾ ജനങ്ങളെ പഠിപ്പിക്കാൻ റവന്യു ഇ സാക്ഷരത പദ്ധതിക്കു നവംബറിൽ ആരംഭിക്കുമെന്നാണു വകുപ്പിന്റെ പ്രഖ്യാപനം.
ഒരേ ഓഫിസിൽ തന്നെ മൂന്നു വർഷം കഴിഞ്ഞ വില്ലേജ് അസിസ്റ്റന്റ്, വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരെ സ്ഥലം മാറ്റാൻ ലാൻഡ് റവന്യു കമ്മിഷണറേറ്റിനു നിർദേശം നൽകിയതായി മന്ത്രി കെ.രാജൻ, അഴിമതി അറിയിക്കാൻ ഓൺലൈൻ പോർട്ടലും ടോൾ ഫ്രീ നമ്പറും ഉണ്ടെന്നും മന്ത്രി പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തഹസിൽദാർ മുതൽ സ്വീപ്പർ വരെ; 2 വര്‍ഷത്തിനിടെ കൈക്കൂലി കേസില്‍‌ വിജിലന്‍സ് പിടിയിലായത് 40ഓളം റവന്യൂ ജീവനക്കാര്‍
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement