advertisement

ആലങ്ങാട്-കരിങ്ങാതുരുത്ത് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

Last Updated:

യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് പുതിയ സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത്.

പുതിയ കെ എസ് ആർ ടി സി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി പി രാജീവ്.
പുതിയ കെ എസ് ആർ ടി സി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി പി രാജീവ്.
കെ എസ് ആർ ടി സി ബസിൻ്റെ പുതിയ സർവീസ് വരുന്നതോടെ ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് എത്തുന്നതിലുള്ള യാത്രക്ലേശമാണ് പരിഹരിക്കപ്പെടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലങ്ങാട്-കരിങ്ങാതുരുത്ത് പുതിയ കെ എസ് ആർ ടി സി ബസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് പുതിയ സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത്. ഗോതുരുത്ത്, പറവൂർ, കൂനമ്മാവ്, പാനായികുളം, എടയാർ, പാതാളം വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസ് ഉടൻ ആരംഭിക്കുമെന്നും, ആലങ്ങാട് - കരിങ്ങാതുരുത്ത് സർക്കുലർ സർവീസായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷയായി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം. മനാഫ്, വൈസ് പ്രസിഡൻ്റ് ലത പുരുഷൻ, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, സ്ഥിരം സമിതി അധ്യക്ഷരായ വിൻസെൻ്റ് കാരിക്കശ്ശേരി, ജയശ്രീ ഗോപീകൃഷ്ണൻ, സുനി സജീവൻ, വാർഡ് മെമ്പർമാരായ നിറ്റ സാബു, പി ആർ ജയകൃഷ്ണൻ, ബിൻസി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആലങ്ങാട്-കരിങ്ങാതുരുത്ത് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി
Next Article
advertisement
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച  ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ച ഭർത്താവ് ഭാര്യയെ മർദിച്ച് തല മൊട്ടയടിച്ചു
  • അവിഹിത ബന്ധം സംശയിച്ച് ഭാര്യയെ ക്രൂരമായി മർദിച്ച് തല മൊട്ടയടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്തു

  • ഭക്ഷണം വാങ്ങാൻ മറ്റൊരു വ്യക്തി എത്തിയതിനെച്ചൊല്ലിയുള്ള സംശയമാണ് അക്രമത്തിലേക്ക് നയിച്ചത്

  • യുവതിയുടെ കുടുംബം ഇടപെട്ടിട്ടും ഭർത്താവിന്റെ പീഡനം തുടരുകയും പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു

View All
advertisement