ആലങ്ങാട്-കരിങ്ങാതുരുത്ത് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി

Last Updated:

യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് പുതിയ സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത്.

പുതിയ കെ എസ് ആർ ടി സി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി പി രാജീവ്.
പുതിയ കെ എസ് ആർ ടി സി ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ച് മന്ത്രി പി രാജീവ്.
കെ എസ് ആർ ടി സി ബസിൻ്റെ പുതിയ സർവീസ് വരുന്നതോടെ ആലങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പൊതുജനങ്ങൾക്ക് എത്തുന്നതിലുള്ള യാത്രക്ലേശമാണ് പരിഹരിക്കപ്പെടുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ആലങ്ങാട്-കരിങ്ങാതുരുത്ത് പുതിയ കെ എസ് ആർ ടി സി ബസിൻ്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
യാത്രാക്ലേശം പരിഹരിക്കുന്നതിനായി ഗതാഗത വകുപ്പുമായി ചേർന്ന് നടത്തിയ യോഗത്തിലാണ് പുതിയ സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത്. ഗോതുരുത്ത്, പറവൂർ, കൂനമ്മാവ്, പാനായികുളം, എടയാർ, പാതാളം വഴി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് പോകുന്ന സർവീസ് ഉടൻ ആരംഭിക്കുമെന്നും, ആലങ്ങാട് - കരിങ്ങാതുരുത്ത് സർക്കുലർ സർവീസായി ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രമ്യ തോമസ് അധ്യക്ഷയായി. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം. മനാഫ്, വൈസ് പ്രസിഡൻ്റ് ലത പുരുഷൻ, ജില്ലാ പഞ്ചായത്തംഗം യേശുദാസ് പറപ്പിള്ളി, സ്ഥിരം സമിതി അധ്യക്ഷരായ വിൻസെൻ്റ് കാരിക്കശ്ശേരി, ജയശ്രീ ഗോപീകൃഷ്ണൻ, സുനി സജീവൻ, വാർഡ് മെമ്പർമാരായ നിറ്റ സാബു, പി ആർ ജയകൃഷ്ണൻ, ബിൻസി സുനിൽ തുടങ്ങിയവർ പങ്കെടുത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kochi/
ആലങ്ങാട്-കരിങ്ങാതുരുത്ത് കെ.എസ്.ആർ.ടി.സി സർവീസ് തുടങ്ങി
Next Article
advertisement
പോറ്റിയേ കേറ്റിയെ; ഇനിയും കേസ് വേണ്ടപ്പാ; പറയുന്നതാര് പോലീസാ
പോറ്റിയേ കേറ്റിയെ; ഇനിയും കേസ് വേണ്ടപ്പാ; പറയുന്നതാര് പോലീസാ
  • 'പോറ്റിയെ കേറ്റിയെ' പാരഡി ഗാനത്തിൽ കേസെടുക്കേണ്ടതില്ലെന്ന് എഡിജിപി പൊലീസിന് നിർദേശം നൽകി.

  • ഗാനം നീക്കാൻ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നൽകേണ്ടതില്ലെന്നും പൊലീസ് വ്യക്തമാക്കി.

  • കൃത്യമായ തെളിവുകളില്ലാതെ കേസ് മുന്നോട്ട് കൊണ്ടുപോകുന്നത് കോടതിയിൽ തിരിച്ചടിയാകുമെന്നു വിലയിരുത്തി.

View All
advertisement