കോന്നിയിൽ അടൂർ പ്രകാശിന് "വൻവിജയം"; സോഷ്യൽ മീഡിയയിൽ അണികളുടെ പ്രതിഷേധം

Last Updated:

മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പോലും അടൂർ പ്രകാശ് തയാറായത്.

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലം യു.ഡി.എഫിന് നഷ്ടമായെങ്കിലും വിജയിച്ചത് അടൂർ പ്രകാശ്. അടൂർ പ്രകാശിന്റെ നിലപാടുകളാണ് കോന്നിയിലെ പരാജയത്തിന് പിന്നിലെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിലും വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്.
കോന്നിയിൽ  തന്റെ പിൻഗാമിയായി പ്രമാടം പഞ്ചായത്ത് പ്രസിഡന്റ്  റോബിൻ പീറ്ററെ മത്സരിപ്പിക്കണമെന്ന നിലപാടിലായിരുന്നു അടൂർ പ്രകാശ്.  എന്നാൽ ഇതിനെതിരെ ഡി.സി.സി ശക്തമായി രംഗത്തെത്തിയതാണ് പി. മോഹൻരാജ് എന്ന സ്ഥാനാർഥിയിലേക്കെത്താൻ കോൺഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് മണ്ഡലത്തിൽ പ്രചരണത്തിന് ഇറങ്ങില്ലെന്നും അടൂർ പ്രകാശ് പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നടത്തിയ അനുനയ നീക്കത്തിനൊടുവിലാണ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കാൻ പോലും തയാറായത്. എന്നാൽ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാത്തതിലുള്ള പ്രതിഷേധം പ്രസംഗത്തിൽ പ്രകടിപ്പിക്കുകയും ചെയ്തു. റോബിൻ പീറ്ററുടെ പേര് താൻ നിർദ്ദേശിച്ചത് തെറ്റായിപ്പോയെന്നും  വികാരാധീനനായി  അടൂർ പ്രകാശ് പറഞ്ഞു.
advertisement
കൺവെൻഷൻ വേദിയിൽ യു.ഡി.എഫ് സ്ഥാനാർഥി മോഹൻരാജിനൊപ്പമാണ് താനെന്ന് പ്രഖ്യാപിച്ചെങ്കിലും അടൂർ പ്രകാശ് പ്രചാരണത്തിൽ കാര്യമായി സഹകരിക്കുന്നില്ലെന്ന പരാതിയുമായി ജില്ലയിലെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. പരാജയത്തിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടൂർ പ്രകാശിനെതിരെ പാർട്ടി പ്രവർത്തകരും രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
23 കൊല്ലത്തിനു ശേഷമാണ് കോൺഗ്രസിന് മണ്ഡലം നഷ്ടമാകുന്നത്. 1991ൽ എ. പത്മകുമാറാണ് ഇവിടെ ഒടുവിൽ വിജയിച്ച സിപിഎം സ്ഥാനാർഥി. കോന്നിയും പിടിച്ചതോടെ പത്തനംതിട്ട ജില്ലയിലെ അഞ്ചു മണ്ഡലങ്ങളും ഇടതു മുന്നണിയുടെ കയ്യിലായി.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോന്നിയിൽ അടൂർ പ്രകാശിന് "വൻവിജയം"; സോഷ്യൽ മീഡിയയിൽ അണികളുടെ പ്രതിഷേധം
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement