കോഴിക്കോട് ആസ്ട്രോണമി ഗ്യാലറിയിലെ കൗതുക കാഴ്ചകൾ

Last Updated:

ബഹിരാകാശ ശാസ്ത്രത്തെ അടുത്തറിയാൻ ലക്ഷ്യമിട്ടാണ് ഒന്നരക്കോടിയോളം ചെലവിൽ പ്ലാനറ്റോറിയം റീജിയണൽ സയൻസ് സെൻ്ററിൽ ഗ്യാലറി നിർമിച്ചത്.

അസ്‌ട്രോണമി ഗാലറി, പ്ലാനറ്റോറിയം റീജിയണൽ സെൻ്റർ 
അസ്‌ട്രോണമി ഗാലറി, പ്ലാനറ്റോറിയം റീജിയണൽ സെൻ്റർ 
ദൂരദർശിനിയിലൂടെ ആകാശം വീക്ഷിക്കുന്ന ഗലീലിയോ ഗലിലി, ന്യൂട്ടോണിയൻ മുതൽ കാസെഗ്രേനിയൻ ഡിസൈനുകൾ വരെയുള്ള ദൂരദർശിനികളുടെ പരിണാമം, സൗരയൂഥവും അതിന് പുറത്തുള്ള വിവിധങ്ങളായ ബാഹ്യാകാശ വസ്തുക്കളുടെ മാതൃകകളും അവയുടെ ത്രിമാന വീഡിയോ പ്രദർശനവും... അനന്തമായ ആകാശത്തെ വിസ്മയക്കാഴ്ചകളുടെ ലോകം തുറന്നു കൊണ്ടു നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രൂപകൽപ്പന ചെയ്ത കോഴിക്കോട്ടെ പാനെറ്റോറിയത്തിലെ (Regional Science Centre & Planetarium, Kozhikode) 'ആസ്ട്രോണമി ഗ്യാലറി'.  ബഹിരാകാശ ശാസ്ത്രത്തെ അടുത്തറിയാൻ ലക്ഷ്യമിട്ടാണ് ഒന്നരക്കോടിയോളം ചെലവിൽ പ്ലാനറ്റോറിയം റീജിയണൽ സയൻസ് സെൻ്ററിൽ ഗ്യാലറി നിർമിച്ചത്.
വീഡിയോവാൾ വഴി ബിഗ് ബാങ് സിദ്ധാന്തം, ഓരോ ഗ്രഹങ്ങളുടെയും ഗുരുത്വാകർഷണ വ്യത്യാസം തുടങ്ങിയവ ആധുനിക സ്ലൈഡിങ് ഗ്ലാസ് ഡോർ സംവിധാനമുള്ള ഹാളിൽ അടുത്തറിയാം. അരിസ്റ്റോട്ടിൽ, ടോളമി, ആര്യഭട്ട, കോപ്പർനിക്കസ് തുടങ്ങിയ മഹാരഥന്മാരുടെ ജ്യോതിശാസ്ത്ര സംഭാവനകളെ ഗ്യാലറിയിൽ പുനരവലോകനം ചെയ്യുന്നുമുണ്ട്. ടെക്നോളജി ഡ്രിവൻ, ഇൻ്ററാക്ടിവ് മൾട്ടിമീഡിയ സംവിധാനങ്ങളും ഇവിടെ പ്ലാനറ്റോറിയത്തിൽ ഉൾപ്പെടുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
കോഴിക്കോട് ആസ്ട്രോണമി ഗ്യാലറിയിലെ കൗതുക കാഴ്ചകൾ
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement