സാഹിത്യത്തിൻ്റെ നഗരമായി കോഴിക്കോട്

Last Updated:

2023 ഒക്ടോബർ 31-നാണ് കോഴിക്കോട് നഗരത്തിന് അഭിമാനകരമായ സാഹിത്യ നഗരം എന്ന പദവി ലഭിച്ചത്.

കോഴിക്കോട് മിഠായി തെരുവ് സ്ഥിതി ചെയ്യുന്ന എസ് കെ പൊറ്റെക്കാട് ശില 
കോഴിക്കോട് മിഠായി തെരുവ് സ്ഥിതി ചെയ്യുന്ന എസ് കെ പൊറ്റെക്കാട് ശില 
'സിറ്റി ഓഫ് ലിറ്ററേച്ചർ' പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് സംസ്ഥാനത്തെ പ്രമുഖ സ്ഥാപനങ്ങളുമായും ദേശീയ അന്തർദേശീയ തലങ്ങളിലുള്ളവരുമായും സഹകരിച്ച് പ്രവർത്തിക്കാൻ കോഴിക്കോട് കോർപ്പറേഷൻ പദ്ധതിയിടുകയാണ്. സാഹിത്യ അക്കാദമി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, കേരള ലിറ്റററി - ഫെസ്റ്റിവൽ സംഘാടകർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെൻ്റ് സ്റ്റഡീസ് (പട്ടികജാതി - പട്ടികവർഗങ്ങൾ) (KIR-TADS), കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ, സെൻ്റ്. ജോസഫ് കോളേജ് ദേവഗിരി, കോഴിക്കോട്, മലബാർ ക്രിസ്ത്യൻ കോളേജ്, വിവിധ മാധ്യമങ്ങൾ സംഘടനകൾ തുടങ്ങിയവർ പങ്കാളിതം വഹിക്കും.
2023 ഒക്ടോബർ 31-നാണ് കോഴിക്കോട് നഗരത്തിന് അഭിമാനകരമായ സാഹിത്യ നഗരം എന്ന പദവി ലഭിച്ചത്. 2023-ൽ യു. സി. സി. എനിൽ ഉൾപ്പെടുത്തിയ 55 നഗരങ്ങളിൽ സാഹിത്യത്തിൻ്റെയും സംസ്‌കാരത്തിൻ്റെയും ഉന്നമനത്തിനുള്ള വേദിയായി കോഴിക്കോടിൻ്റെ സാധ്യതകൾ പ്രകടിപ്പിക്കുക എന്നതാണ് ലക്ഷ്യം. അടുത്ത കാലത്തായി രാജ്യത്തെ മറ്റൊരു നഗരവും ഇത്രയധികം സാഹിത്യോത്സവങ്ങൾ നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. കോഴിക്കോടിൻ്റെ ബ്രാൻഡ് വർധിപ്പിക്കുന്നതിൽ ഇത്തരം സാഹിത്യോത്സവം വളരെയധികം സഹായിക്കും. സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടൽ ഇക്കാര്യത്തിൽ സഹായകമാകും. നഗരത്തിൽ നടക്കുന്ന ചടങ്ങിൽ സഹകരിക്കാൻ തയ്യാറുള്ള എല്ലാ സ്ഥാപനങ്ങളും മേയറുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പിടുന്നതോടുകൂടി പരിപാടിയുടെ ഭാഗമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
സാഹിത്യത്തിൻ്റെ നഗരമായി കോഴിക്കോട്
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement