advertisement

യാത്രക്കിടയിൽ കുഴഞ്ഞുവീണു; രക്ഷകരായി KSRTC ഡ്രൈവറും കണ്ടക്ടറും

Last Updated:

യാത്രക്കാരന്റെ നില തൃപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്.

തിരുവനന്തപുരം: ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് കെഎസ്ആർടിസി ജീവനക്കാർ. ബസിലെ ഡ്രൈവറും കണ്ടക്ടറും അവസരോചിതമായി ഇടപെട്ടതോടെയാണ് കുഴഞ്ഞു വീണ യാത്രക്കാരനെ ഉടൻ ആശൂപത്രിയിൽ എത്തിക്കാൻ സാധിച്ചത്. വിതുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് സർവീസ് നടത്തുന്ന ബസിലാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തി വിതുരയിലേക്ക് മടങ്ങുന്നതിനിടെ യാത്രക്കാരൻ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ കണ്ടക്ടർ പ്രശാന്തിന്റെ ശ്രദ്ധയിൽ ഇത് പെടുകയും ഡ്രൈവർ സാജുവിനെ അറിയിക്കുകയുമായിരുന്നു. പിന്നാലെ സാജു തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ബസ് തിരിക്കുകയായിരുന്നു ആശുപത്രിയിൽ എത്തിയ യാത്രക്കാരന്റെ ബാഗിലുണ്ടായിരുന്ന രേഖകൾ പരിശോധിച്ച് ബന്ധുക്കളെ വിവരം അറിയിക്കുകയും അവർ എത്തുന്നവരെ ഇരുവരും യാത്രക്കാരനു കാവലായി തുടർന്നു. തുടർന്ന് യാത്രക്കാരന്റെ നില തൃപ്തികരം എന്ന് ബോദ്ധ്യപ്പെട്ടതിന് ശേഷമാണ് ബസ് വിതുരയ്ക്ക് മടങ്ങിയത്.
advertisement
അരുവിക്കര എംഎൽഎ ജി സ്റ്റീഫൻ ആണ് ഇരുവരുടെയും നല്ല പ്രവർത്തി നന്മ പുറംലോകത്തെ അറിയിച്ചത്. ‘ഒരു നിമിഷം പോലെ വൈകാതെ അവർ ചെയ്ത പ്രവൃത്തിയിലൂടെ രക്ഷിച്ചെടുത്തത് ഒരു മനുഷ്യ ജീവനെ ആയിരുന്നു. ഒരു കുടുംബത്തിന്റെ പ്രതീക്ഷയെ ആയിരുന്നു.’- ജി സ്റ്റീഫൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രക്കിടയിൽ കുഴഞ്ഞുവീണു; രക്ഷകരായി KSRTC ഡ്രൈവറും കണ്ടക്ടറും
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement