'സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ; പ്രധാന ആസ്തികൾ രേഖപ്പെടുത്തിയില്ല'; രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് പരാതി

Last Updated:

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആണ് ഇടതു മുന്നണി പരാതി നൽകിയത്.

തിരുവനന്തപുരം ലോക്സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നല്‍കിയെന്നും പ്രധാന ആസ്തികൾ രേഖപ്പെടുത്തിയില്ലെന്നുമാണ് പരാതിയിലെ ആരോപണം.  മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് ആണ് ഇടതു മുന്നണി പരാതി നൽകിയത്.
രാജീവ് ചന്ദ്രശേഖറിന് മുഖ്യ ഓഹരിയുള്ള ഇന്ത്യയിലെ പ്രധാന ധന കാര്യ സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപ്പിറ്റൽ അടക്കമുള്ള പ്രധാന ആസ്ഥികൾ സത്യവാങ്മൂലത്തിൽ രേഖപ്പെടുത്താതെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചതെന്ന് എല്‍ഡിഎഫ് പരാതിയിൽ പറയുന്നു.
നാമനിർദ്ദേശ പത്രികയോടൊപ്പം വ്യാജ സത്യവാങ്മൂലം നൽകിയത് ജനപ്രാതിനിത്യ നിയമമനുസരിച്ച് ഗുരുതരമായ കുറ്റമാണെന്നും ഇടതുമുന്നണി ചൂണ്ടിക്കാട്ടി. രാജീവ് ചന്ദ്രശേഖറിനെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും തിരുവനന്തപുരം എൽഡി എഫ് പാർലമെന്റ് മണ്ഡലം കമ്മിറ്റി ചെയർമാൻ എം വിജയകുമാറും ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണനും ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെട്ടു.
advertisement
മുന്‍പ് മഹിളാ കോൺഗ്രസ്‌ നേതാവും സുപ്രീം കോടതി അഭിഭാഷകയുമായ അവനി ബൻസാൽ സമാനമായ പരാതി വരണാധികാരിക്ക് ഓൺലൈനായി നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രിക തള്ളണമെന്ന് ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പത്രിക വരണാധികാരി അംഗീകരിച്ചതിനാൽ ഇനി ഇടപെടാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ; പ്രധാന ആസ്തികൾ രേഖപ്പെടുത്തിയില്ല'; രാജീവ് ചന്ദ്രശേഖറിനെതിരെ എല്‍ഡിഎഫ് പരാതി
Next Article
advertisement
അധ്യാപികയില്‍ നിന്ന്  വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
അധ്യാപികയില്‍ നിന്ന് വിവാഹിതരായ പുരുഷന്മാര്‍ തേടിയെത്തുന്ന 'ഷുഗര്‍ ബേബി' ആയതിന്റെ കാരണം വെളിപ്പെടുത്തി 36കാരി
  • മുൻ അധ്യാപിക കോണി കീറ്റ്‌സ് 65 പുരുഷന്മാരുമായി ബന്ധം പുലർത്തുന്നു.

  • കീറ്റ്‌സ് മണിക്കൂറിൽ 20,000 മുതൽ 35,000 രൂപ വരെ സമ്പാദിക്കുന്നു.

  • കീറ്റ്‌സ് തന്റെ മകളെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് പറയുന്നു.

View All
advertisement