രമ്യക്കെതിരായ വിവാദ പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്

Last Updated:

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം എന്താകുമെന്ന് പറയുന്നില്ല എന്നുമായിരുന്നു പരാമര്‍‌ശം

മലപ്പുറം : ആലത്തൂർ സ്ഥാനാർഥി രമ്യാ ഹരിദാസിനെ ആക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ്.എൽഡിഎഫ് നേതാവിന്റെ പരാമര്‍ശങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെടുമെന്നുമായിരുന്നു മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് അറിയിച്ചിരിക്കുന്നത്.
Also Read-രമ്യാ ഹരിദാസിനെതിരെ മോശം പരാമർശവുമായി LDF കൺവീനർ എ വിജയരാഘവൻ
കഴിഞ്ഞ ദിവസം പൊന്നാനിയിൽ നടന്ന എൽഡിഎഫ് കൺവൻഷനിൽ വിജയരാഘവൻ നടത്തിയ ചില പരാമർശങ്ങളാണ് വിവാദത്തിനിടയാക്കിയത്. ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായ കുട്ടി പാണക്കാട് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടുവെന്നും കുഞ്ഞാലിക്കുട്ടിയെ കണ്ട കാര്യം എന്താകുമെന്ന് പറയുന്നില്ല എന്നുമായിരുന്നു പരാമര്‍‌ശം. ഈ വാക്കുകളാണ് പ്രതിഷേധത്തിനിടയാക്കിയത്. എന്നാൽ വിമർശനം ശക്തമായ സാഹചര്യത്തിൽ ആരെയും മോശമാക്കി സംസാരിച്ചിട്ടില്ലെന്നും പറഞ്ഞത് കോണ്‍ഗ്രസ്സ് നേതാക്കളുടെ കൂടിക്കാഴ്ചയെ കുറിച്ച് മാത്രം ആയിരുന്നു എന്നുമുള്ള വിശദീകരണവുമായി വിജയരാഘവനും രംഗത്തെത്തി.
advertisement
എന്തായാലും എൽഡിഎഫ് കൺവീനറുടെ പരാമർശങ്ങൾ യുഡിഎഫിന് ലഭിച്ച ഒരു പ്രചാരണായുധം ആക്കുമെന്ന് ഉറപ്പാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമ്യക്കെതിരായ വിവാദ പരാമര്‍ശം: വിജയരാഘവനെതിരെ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ്
Next Article
advertisement
കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവ് പിടിയിൽ; ഒപ്പം ഉണക്കാനിട്ട കഞ്ചാവും
കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവ് പിടിയിൽ; ഒപ്പം ഉണക്കാനിട്ട കഞ്ചാവും
  • കോഴിക്കോട് ബീച്ചിൽ കിടന്നുറങ്ങിയ യുവാവിനൊപ്പം ഉണക്കാനിട്ട കഞ്ചാവും കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തു

  • വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫി നിരവധി കേസുകളിൽ പ്രതിയും സ്ഥിരം കുറ്റവാളിയുമാണെന്ന് പൊലീസ് വ്യക്തമാക്കി

  • പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു

View All
advertisement