ഫ്ലാസ്കിലെ വെള്ളം കുടിച്ചതും ബോധരഹിതരായി; ട്രെയിനിൽ മലയാളി ദമ്പതികൾക്ക് സ്വർണമടക്കം നഷ്ടമായി

Last Updated:

ബോധരഹിതരായ ദമ്പതികൾ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്

പത്തനംതിട്ട: ട്രെയിൽ മലയാളി ദമ്പതികൾക്ക് സ്വർണം അടക്കം നഷ്ടമായി. പത്തനംതിട്ട വടക്കശ്ശേരി സ്വദേശികളായ പി.ഡി രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരാണ് കവർച്ചക്കിരയായത്. കൊല്ലം-വിശാഖപട്ടണം എക്സ്പ്രസിലായിരുന്നു സംഭവം. ഇവരുടെയും സ്വർണം, മൊബൈൽ ഫോൺ, ബാഗ് എന്നിവയുൾപ്പെടെയാണ് മോഷണം പോയത്.
ബെർത്തിന് അരികിൽ വച്ചിരുന്ന ഫ്ലാസ്കിലെ വെള്ളത്തിൽ ലഹരിമരുന്ന് കലർത്തിയാണ് മോഷണം ആസൂത്രണം ചെയ്തതെന്നാണ് സംശയം. വെള്ളം കുടിച്ചതിന് ശേഷം ബോധരഹിതരായെന്നാണ് ദമ്പതികൾ പറഞ്ഞത്. ബോധരഹിതരായ ഇരുവരും വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് കാട്‍പാടി റെയിൽവെയിൽ പരാതിയും നൽകി. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ ദമ്പതികൾ നാട്ടിൽ വന്നു മടങ്ങുന്ന വേളയിലായിരുന്നു സംഭവം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫ്ലാസ്കിലെ വെള്ളം കുടിച്ചതും ബോധരഹിതരായി; ട്രെയിനിൽ മലയാളി ദമ്പതികൾക്ക് സ്വർണമടക്കം നഷ്ടമായി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement