റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി മരിച്ചു

Last Updated:

അയ്യന്തോളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ‌ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്

തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജം​ഗ്ഷനിലായിരുന്നു അപകടം
തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജം​ഗ്ഷനിലായിരുന്നു അപകടം
തൃശൂർ: അയ്യന്തോളിൽ റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്ത് സ്വകാര്യ ബസ് കയറിയിറങ്ങി ദാരുണാന്ത്യം. എൽത്തുരുത്ത് സ്വദേശി ഏബൽ ആണ് മരിച്ചത്. തൃശൂർ അയ്യന്തോളിൽ കുറുഞ്ഞാക്കൽ ജം​ഗ്ഷനിലായിരുന്നു അപകടം. കുഴിയിൽ വീണ യുവാവിന്റെ ശരീരത്തിൽ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു.
കുഴിയിൽ ചാടാതിരിക്കാനായി ബൈക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട് താഴെവീഴുകയും ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തെന്നാണ് കണ്ടു നിന്നവർ പറഞ്ഞത്. കുന്നംകുളം റൂട്ടിൽ ഓടുന്ന ബസ് ആണ് ഏബലിന്റെ ശരീരത്തിൽ കയറിയിറങ്ങിയത്. അയ്യന്തോളിൽനിന്ന് പുഴക്കൽ ഭാഗത്തേക്കുള്ള റോഡ് പൂർണമായും തകർന്ന നിലയിലാണുള്ളത്.
സംഭവത്തെ തുടർന്ന് കുഴിയിൽ വാഴ നട്ട് ബിജെപി, കോൺഗ്രസ് കൗൺസിലർമാർ‌ പ്രതിഷേധം നടത്തി. പ്രദേശവാസികൾ ആരംഭിച്ച പ്രതിഷേധമാണ് കൗൺസിലർമാർ ഏറ്റെടുത്തത്. അയ്യന്തോളിൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ‌ കുഴിയിൽ വീണുള്ള മൂന്നാമത്തെ മരണമാണിത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റോഡിലെ കുഴിയിൽ വീണ യുവാവിന്റെ ദേഹത്തുകൂടി ബസ് കയറി ഇറങ്ങി മരിച്ചു
Next Article
advertisement
പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒയെ പൊലീസ് ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
  • പാലക്കാട് ചെർപ്പുളശേരി എസ്എച്ച്ഒ ബിനു തോമസിനെ പൊലീസ് ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

  • സഹപ്രവർത്തകർ വൈകിട്ടോടെ ബിനു തോമസിനെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

  • ക്വാർട്ടേഴ്സിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

View All
advertisement