മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു

Last Updated:

ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം താനൂരിലാണ് സംഭവം.
കാറ്ററിംഗ് സ്ഥാപന ഉടമയായ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്. താനാളൂര്‍ ഏഴാംവാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12-നാണ് അലവി വോട്ട് ചെയ്തത്. ശേഷം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഹൃദയാഘാദമുണ്ടായത്.
ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എന്‍. അഹമ്മദ് കുട്ടി - ആമിന ദമ്പതിമാരുടെ മകനാണ്. ഭാര്യ: സുമയ്യ. മകന്‍: സിയാദ്. സഹോദരങ്ങള്‍: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്‍.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
Next Article
advertisement
മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
മലപ്പുറത്ത് വോട്ട് രേഖപ്പെടുത്തി വീട്ടിലെത്തിയതിന് പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു
  • മലപ്പുറം താനൂരിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ 50കാരൻ ഹൃദയാഘാതം മൂലം മരിച്ചു.

  • പകര തീണ്ടാപ്പാറ നന്ദനിൽ അലവി (50) വോട്ട് ചെയ്തതിന് ശേഷം ഹൃദയാഘാതം ഉണ്ടായി.

  • തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും 50കാരന്റെ ജീവൻ രക്ഷിക്കാനായില്ല.

View All
advertisement