മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഹ്ളാദത്തിൽ ജന്മനാട്

Last Updated:

മറിയം ത്രേസ്യയെ വിശുദ്ധയാക്കിയതിലുള്ള നന്ദി പ്രകടനമായിരുന്നു ചടങ്ങ്.

തൃശ്ശൂർ : ഹോളി ഫാമിലി സന്യാസിനി സമൂഹം സ്ഥാപക മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഘോഷ പരിപാടികൾ ജന്മനാട്ടിൽ നടന്നു. മാള കുഴിക്കാട്ടുശേരിയിൽ നടന്ന ആഘോഷ പരിപാടികളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോപോൾ സഭയിലെ പ്രധാന വ്യക്തിത്വങ്ങൾ എല്ലാം റോമിലായിരുന്നു. അതിനാലാണ് ജന്മമനാട്ടിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നത് .
മറിയം ത്രേസ്യയെ വിശുദ്ധയാക്കിയതിലുള്ള നന്ദി പ്രകടനമായിരുന്നു ചടങ്ങ്. കുഴിക്കാട്ടുശ്ശേരിയിലെ കബറിട ദേവാലയത്തിലേക്ക് വിശ്വാസികൾ പ്രാർത്ഥനാ നിർഭരമായ മനസോടെ ഒഴുകി എത്തി. കബറിടത്തിൽ പ്രാർത്ഥിച്ചും കുർബാനയിൽ പങ്കെടുത്തും സ്വദേശത്തു നിന്നും വിദേശത്ത് നിന്നും എത്തിയവർ ആഘോഷത്തിൽ പങ്കാളികളായി. ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക കുർബാനയും കൃതജ്ഞതാബലിയും പൊതുസമ്മേളനവും നടന്നു. കൃതഞ്ജതാബലിക്ക് സീറോ മലബാർ സഭ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി.
advertisement
തുടർന്ന് നടന്ന സമ്മേളനം കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് പ്രസിഡണ്ട് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്തു. വത്തിക്കാനിലെ ചടങ്ങുകൾക്ക് ശേഷം വിശുദ്ധരാക്കപ്പെടുന്നവരുടെ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ ചടങ്ങാണ് കുഴിക്കാട്ടുശേരിയിൽ നടന്നത്. മന്ത്രി വി എസ് സുനിൽ കുമാർ,ജസ്റ്റിസ് കുര്യൻ ജോസഫ്, ടി എൻ പ്രതാപൻ, ബെന്നി ബെഹ്നാൻ, വി ഡി സതീശൻ തുടങ്ങിയവർ പങ്കെടുത്തു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ ആഹ്ളാദത്തിൽ ജന്മനാട്
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All
advertisement