നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞത് നല്ല സൂചന; സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദിയെന്ന് മന്ത്രി ആന്റണി രാജു

Last Updated:

വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി

തിരുവനന്തപുരം: എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് നല്ല സൂചനയാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ.ഐ. ക്യാമറകളുടെ ഔദ്യോഗിക ഉദ്ഘാടനം നടക്കുന്നതിനു മുന്‍പുള്ള ദിവസം 4.5 ലക്ഷവും ഉദ്ഘാടന ദിവസം 2.8 ലക്ഷവുമായിരുന്ന നിയമലംഘനങ്ങള്‍ ഇന്നലെ 1.93 ലക്ഷമായി കുറയുകയുകയുണ്ടായി.
എന്നാല്‍ ഇന്ന് രാവിലെ 8 മുതൽ വൈകുന്നേരം 5 വരെ കേരളത്തിൽ ആകെ 28,891 നിയമലംഘനങ്ങൾ മാത്രമാണ് ഉണ്ടായത്. ഇന്ന് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194, ഇടുക്കി 1,483, എറണാകുളം 1,889, തൃശ്ശൂർ 3,995, പാലക്കാട് 1,007, മലപ്പുറം 545, കോഴിക്കോട് 1,550, വയനാട് 1,146, കണ്ണൂർ 2,437, കാസർഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങൾ.
advertisement
Also Read- എഐ ക്യാമറ പണി തുടങ്ങി; ആദ്യ ദിനം 28891 നിയമലംഘനം പിടികൂടി
ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽക്കരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് ശുഭ സൂചനയാണെന്ന് മന്ത്രി പറഞ്ഞു. ഗതാഗതസുരക്ഷയെ മുൻനിർത്തി എല്ലാവരും വാഹന നിയമങ്ങൾ പാലിക്കുവാൻ ആരംഭിച്ചതിന്റെ സൂചനയാണിത്.
സഹകരിച്ച പൊതുജനങ്ങൾക്ക് മന്ത്രി ആന്റണി രാജു നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകടരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമലംഘനങ്ങളുടെ എണ്ണം കുറഞ്ഞത് നല്ല സൂചന; സഹകരിച്ച പൊതുജനങ്ങൾക്ക് നന്ദിയെന്ന് മന്ത്രി ആന്റണി രാജു
Next Article
advertisement
16 കോടിയുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പണത്തിന്റെ 90% ചെലവഴിച്ചത് ക്രിപ്‌റ്റോ, ഗെയിമിംഗ്, വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളില്‍
16 കോടിയുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പണത്തിന്റെ 90% ചെലവഴിച്ചത് ക്രിപ്‌റ്റോ, ഗെയിമിംഗ്...
  • മുംബൈയിൽ 16.10 കോടി രൂപ തട്ടിയെടുത്ത മുൻ ബാങ്ക് ഉദ്യോഗസ്ഥനെ ഇഡി പിടികൂടി.

  • തട്ടിയെടുത്ത പണത്തിന്റെ 90% ക്രിപ്‌റ്റോ, ഓൺലൈൻ ഗെയിമിംഗ്, വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളിൽ ചെലവഴിച്ചു.

  • സിംഗ്ലയുടെ ചൂതാട്ട രീതി ആസക്തി പോലെയായിരുന്നുവെന്നും എല്ലാ പണവും നഷ്ടമായെന്നും ഇഡി പറയുന്നു.

View All
advertisement