ഓഫീസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനം; 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തതിൽ ക്ഷുഭിതനായി മന്ത്രി

Last Updated:

ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിക്ക് പിന്നാലെയായിരുന്നു വകുപ്പ് സെക്രട്ടറിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന

തിരുവന്തപുരം: പൊതുമരാമത്ത് വകുപ്പ് ചീഫ് ആര്‍ക്കിടെക്ട് ഓഫിസില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 മണി കഴിഞ്ഞിട്ടും ജീവനക്കാരെത്താത്തതില്‍ മന്ത്രി ക്ഷോഭിച്ചു. തിരുവനന്തപുരം പബ്ലിക് ഓഫീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന പിഡബ്ല്യൂഡി ചീഫ് ആര്‍ക്കിടെക്ട് ഓഫീസിലെ ജീവനക്കാരുടെ അനാസ്ഥയിലാണ് മന്ത്രി പൊട്ടിത്തെറിച്ചത്.
മന്ത്രി ഓരോ ക്യാബിനിലും എത്തി പരിശോധിക്കുമ്പോഴും ഭൂരിഭാഗം സീറ്റുകളും കാലിയായ നിലയിലായിരുന്നു. ഇതോടെ മന്ത്രി പഞ്ചിംഗ് വിവരങ്ങള്‍ ചോദിച്ചു. ഇത് ലഭിക്കാന്‍ വൈകിയതോടെ മന്ത്രി ജീവനക്കാരെ പരസ്യമായി ശാസിച്ചു. ഓഫീസില്‍ ജീവനക്കാര്‍ കൃത്യമായി എത്തുന്നില്ലെന്ന പരാതിക്ക് പിന്നാലെയായിരുന്നു വകുപ്പ് സെക്രട്ടറിക്കൊപ്പം മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന.
ഉദ്യോഗസ്ഥര്‍ ഓഫീസില്‍ എത്തുന്നതില്‍ കൃത്യതയില്ലെന്നും പര്‍ച്ചേസ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ ആഭ്യന്തര വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നും
advertisement
മന്ത്രി പറഞ്ഞു. ഓഫീസിലെ പഞ്ചിംഗ് സ്റ്റേറ്റ്‌മെന്റ് പിഡബ്ല്യുഡി സെക്രട്ടറിയോട് വിശദമായി പരിശോധിക്കാനും മന്ത്രി നിര്‍ദേശിച്ചു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഓഫീസിൽ മുഹമ്മദ് റിയാസിന്‍റെ മിന്നല്‍ സന്ദര്‍ശനം; 11 മണി കഴിഞ്ഞിട്ടും ജീവനക്കാർ എത്താത്തതിൽ ക്ഷുഭിതനായി മന്ത്രി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement