advertisement

ടൂർ പോകാൻ സമ്മതിക്കാത്തതിന് തിരുവനന്തപുരത്തുനിന്ന് വീടുവിട്ടിറങ്ങിയ 14 കാരി ഹൈദരാബാദിൽ

Last Updated:

പോലീസ് അന്വേഷണത്തിൽ പെൺകുട്ടി തമ്പാനൂരിൽ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു

Rapid Read
എ ഐ നിർമിത പ്രതീകാത്മക ചിത്രം
എ ഐ നിർമിത പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരമനയിൽ നിന്ന് കാണാതായ 14കാരി ഹൈദരാബാദിലുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 14 കാരിയായ വിദ്യാർത്ഥിനിയെ കാണാതായത്. തുടർന്ന് തമ്പാനൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സമൂഹമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങൾ പോലീസ് പങ്കുവച്ചിരുന്നു.
സ്കൂളിൽ നിന്ന് വിനോദയാത്ര പോകാൻ വീട്ടുകാർ സമ്മതിക്കാത്തതിൽ പിണങ്ങിയാണ് പെൺകുട്ടി വീടുവിട്ടതെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് അന്വേഷണത്തിൽ പെൺകുട്ടി തമ്പാനൂരിൽ ഓട്ടോറിക്ഷയിൽനിന്നും ഇറങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് കുട്ടി എവിടേക്കു പോയി എന്നത് കണ്ടെത്താനായില്ല.
സമൂഹമാധ്യമത്തിലെ വിവരങ്ങൾ കണ്ട് ഒരു സ്ത്രീയാണ് പെൺകുട്ടിയെ ഹൈദരാബാദിൽവച്ച് തിരിച്ചറിഞ്ഞത്. തുടർന്നു പോലീസുമായി ബന്ധപ്പെടുകയായിരുന്നു . നിലവിൽ പോലീസ് ഇടപെട്ട് പെൺകുട്ടിയെ ഹൈദരാബാദിലെ ഒരു സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരത്തു നിന്നും പോലീസും പെൺകുട്ടിയുടെ ബന്ധുക്കളും ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.
advertisement
Summary: The police have confirmed that the 14-year-old girl who went missing from Karamana, Thiruvananthapuram has been located in Hyderabad. The student had been missing since last Friday. The Thampanoor police had been conducting an intensive investigation, sharing the girl's information and photos across social media platforms. Preliminary reports suggest the girl left home after her family refused to let her go on a school tour.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടൂർ പോകാൻ സമ്മതിക്കാത്തതിന് തിരുവനന്തപുരത്തുനിന്ന് വീടുവിട്ടിറങ്ങിയ 14 കാരി ഹൈദരാബാദിൽ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement